മുത്തലാഖ് ബിൽ രാജ്യസഭ പാസാക്കി
ന്യൂഡൽഹി (www.truenewsmalayalam.com 30 july 2019) : മൂന്നുവട്ടം തലാഖ് ചൊല്ലി ഉടനടി വിവാഹബന്ധം വേർപെടുത്തുന്ന മുത്തലാഖ് രീതി ക്രിമിനൽകുറ്റമാക്കുന്ന മുത്തലാഖ് ബിൽ രാജ്യസഭ പാസാക്കി. 84നെതിരെ 99 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ പാസാക്കിയത്. കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ആണ് രാജ്യസഭയിൽ നിയമഭേദഗതി ബിൽ അവതരിപ്പിച്ചത്. കനത്ത പ്രതിഷേധത്തിനൊടുവിലാണ് ബിൽ പാസായത്. ബില്ലിന്മേൽ നാല് മണിക്കൂർ ചർച്ചക്ക് രാജ്യസഭ അധ്യക്ഷൻ എം. വെങ്കയ്യനായിഡു അനുമതി നൽകിയിരുന്നു.
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതിനെയാണ് എതിർക്കുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ബില്ലിനെ എതിർത്ത എൻ.ഡി.എ ഘടകകക്ഷിയായ ജനതാദൾ യുണൈറ്റഡിന്റെ ആറ് എം.പിമാർ സഭാ നടപടികൾ ബഹിഷ്കരിച്ചു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം സി.പി.എമ്മും തൃണമൂൽ കോൺഗ്രസും അവതരിപ്പിച്ചു.
നേരേത്ത, രണ്ടു വട്ടം ലോക്സഭ പാസാക്കി രാജ്യസഭയിൽ എത്തിച്ചു പരാജയപ്പെട്ട ബിൽ മൂന്നാമതും ലോക്സഭയിൽ സർക്കാർ പാസാക്കിയിരുന്നു. പ്രതിപക്ഷ പാർട്ടികൾ കൊണ്ടുവന്ന ഭേദഗതി നിർദേശങ്ങൾ തള്ളിയാണ് ലോക്സഭ ബിൽ പാസാക്കിയത്. വോെട്ടടുപ്പിൽ ഭരണപക്ഷത്തിന് അനുകൂലമായി 303 വോട്ട് ലഭിച്ചപ്പോൾ 82 പേർ എതിർത്ത് വോട്ടുചെയ്തിരുന്നു.
മുത്തലാഖ് സമ്പ്രദായം ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് മോദി സർക്കാറിന്റെ നിയമനിർമാണ ശ്രമങ്ങൾ. മുസ്ലിം വനിതകളുടെ അവകാശസംരക്ഷണത്തിന്റെ പേരിൽ മുത്തലാഖ് ക്രിമിനൽകുറ്റമാക്കി മൂന്നു വട്ടം ഒാർഡിനൻസ് ഇറക്കി. രണ്ടുവട്ടം ലോക്സഭ പാസാക്കി രാജ്യസഭയിൽ എത്തിച്ചെങ്കിലും അവിടെ പാസാക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് ലോക്സഭ തെരഞ്ഞെടുപ്പിനുമുേമ്പ വീണ്ടും ഒാർഡിനൻസ് ഇറക്കിയത്.
അതിന്റെ കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് വീണ്ടും േലാക്സഭയിൽ അവതരിപ്പിച്ച് പസാക്കിയത്. സർക്കാറിന് കേവല ഭൂരിപക്ഷമുള്ളതിനാൽ ലോക്സഭയിൽ അനായാസം പാസാക്കിയ ബിൽ ഇത്തവണ രാജ്യസഭയിൽ പാസാകാൻ കൂടുതൽ അനുകൂലമായ സാഹചര്യമാണ് സർക്കാറിന്. വിവരാവകാശ നിയമഭേദഗതി രാജ്യസഭയിൽ പാസാക്കിയ സാഹചര്യം മുത്തലാഖ് ബില്ലിനും ബാധകം. എന്നാൽ, മുത്തലാഖ് ബില്ലിനെ കൂടുതൽ പാർട്ടികളുടെ എതിർക്കുന്നുണ്ട്.
പ്രധാന വ്യവസ്ഥകൾ
കഴിഞ്ഞവട്ടം പാസാക്കിയ ബിൽ അതേപടിയാണ് സർക്കാർ വീണ്ടും ലോക്സഭയിൽ പാസാക്കിയത്. വ്യവസ്ഥകളിൽ മാറ്റമില്ല.
ഭാര്യയുടെയോ ഉറ്റബന്ധുക്കളുടെയോ പരാതിയിൽ മുത്തലാഖ് ചൊല്ലിയ ഭർത്താവിന് മൂന്നു വർഷം തടവും പിഴയും കോടതിക്ക് ശിക്ഷ വിധിക്കാം.
മുത്തലാഖ് ജാമ്യമില്ലാത്ത കുറ്റമാണ്. എന്നാൽ, മുത്തലാഖ് നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുന്ന ഭർത്താവിന്, ഭാര്യയുടെ അനുമതിക്ക് വിധേയമായി ജാമ്യം നൽകാം.
മുത്തലാഖ് പ്രകാരം വിവാഹബന്ധം േവർപെടുത്തപ്പെട്ട ഭാര്യക്കും മക്കൾക്കും ഭർത്താവ് ജീവനാംശം നൽകണം.
ഭാര്യക്കും ഭർത്താവിനും സമ്മതമെങ്കിൽ, കേസ് ഒത്തുതീർപ്പാക്കാം.
Post a Comment