ജില്ലയിൽ കടൽ ഭിത്തികളുടെ തകർച്ച പൂർണം:തീരദേശ മേഖല ആശങ്കയിൽ
കാസർഗോഡ്. തീരമേഖലയിൽ ആശങ്കയായി പെരുമഴയും, കടൽക്ഷോഭവും.കടലേറ്റവും,ട്രോളിംഗ് നിരോധനവും കൊണ്ട് വറുതിയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് കൂനിന്മേൽ കുരു പോലെ ശക്തമായി തുടരുന്ന കടൽക്ഷോഭം മേഖലയിൽ തീരവും,വീടും നഷ്ടപ്പെടുമെന്ന അവസ്ഥയിലായി. ജില്ലയിൽ തൃക്കണ്ണാട് കടപ്പുറം രൂക്ഷമായ കടൽക്ഷോഭമാണ് നേരിടുന്നത്.
ക്രമം തെറ്റി വന്ന കാലാവസ്ഥ മെയ് മാസം അവസാനത്തിൽ പെരുമഴയും കടൽക്ഷോഭവും മൂലം തീരദേശം നിശ്ചലമാ യിരുന്നു.പിന്നീടങ്ങോട്ട് കാലവർഷം ശക്തി പ്രാപിച്ചപ്പോൾ ഏറ്റവും അധികം ദുരിതം നേരിട്ടതും തീരെ മേഖലയിലാണ്. ജില്ലയിൽ മഞ്ചേശ്വരം മുതൽ വലിയപറമ്പ് വരെയുള്ള 87.65 കിലോമീറ്റർ തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമാണ്. ഇവിടങ്ങളിൽ അവശേഷിച്ച പത്ത് കിലോമീറ്റർ കടൽ ഭിത്തികളെല്ലാം കടലടുത്തു കഴിഞ്ഞു.ഒരു പതിറ്റാണ്ടുകാലം പിടിച്ചുനിന്ന കടൽ ഭിത്തികൾ പോലും ഈ പ്രാവശ്യത്തെ കടൽക്ഷോഭത്തെ തടുത്തുനിർത്താ നായില്ല. ശാസ്ത്രീയമായും, അസാസ്ത്രിയമായും നിർമ്മിച്ച കടൽ ഭിത്തികളെല്ലാം ഇപ്പോൾ കടലെടുത്തുകൊണ്ടിരിക്കുന്നത് തീരമേഖലയിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.വലുതും,ചെറുതുമായ കരിങ്കല്ലുകൾ കൊണ്ട് നിർമ്മിച്ച ഒരു കടൽ ഭിത്തിയും തീര സംരക്ഷണ ത്തിന് ഉത്തകുന്നില്ല.ഇപ്പോൾ പെയ്യുന്ന പെരുമഴയിലെ കടൽക്ഷോഭം മൂലം തീരം ഇതിനകം തന്നെ വിവിധ സ്ഥലങ്ങളിലായി 50 മുതൽ 300 മീറ്ററുകളോളം കടലെടുത്തിട്ടുണ്ട്.കഴിഞ്ഞ കുറെ വർഷങ്ങൾക്ക് ശേഷമാണ് ഇത്തരത്തിൽ ഇത്രയും രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെടുന്ന തെന്ന് തീരദേശ വാസികൾ പറയുന്നു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉൾക്കടവിൽ രൂപംകൊള്ളുന്ന ന്യൂനമർദ്ദം ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് തീരദേശവാസികളെ കുറച്ചൊന്നുമല്ല ഭയാശങ്കയിലാ ക്കുന്നത്. ഭയത്തോടെയാണ് രാത്രി കിടന്നുറങ്ങുന്നത്. മഞ്ചേശ്വരം കണ്വതീർഥ,ഉപ്പള ബേ രിക്ക,കണ്ണങ്കുളം, മുസോടി,ആരിക്കാടി കടവത്ത്,കുമ്പള കോയിപ്പാടി,പെർവാഡ്,മൊഗ്രാൽ നാങ്കി കടപ്പുറം,ഗാന്ധിനഗർ, കൊപ്പളം,ചേരങ്കൈ കടപ്പുറം,കീഴൂർ കടപ്പുറം,ചെമ്പരിക്ക, ഉദുമ,കോട്ടിക്കുളം, ബേക്കൽ,തൃക്കണ്ണാട്,അജാന്നൂർ തുടങ്ങിയ തീര മേഖലകളിലൊക്കെ അതിരൂക്ഷമായ കടൽക്ഷോഭമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
കാസർഗോഡ് ചേരങ്കയിൽ ഈ പ്രാവശ്യത്തെ കടൽക്ഷോഭത്തിൽ നിരവധി വീടുകൾ ഭീഷണി നേരിട്ടു.കടൽ ഭിത്തികൾ ഭേദിച്ച് കടൽ തിരമാലകൾ വീടുകളിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. കടൽക്ഷോഭം നേരിടാൻ നാട്ടുകാർ ഇവിടെ "ജിയോബാഗ്''വെച്ച് സുരക്ഷ ഒരുക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും കടലാക്രമണ ത്തിന്റെ തീവ്രത ഇതിനെ തടുത്ത് നിർത്താനാവുന്നില്ല.ഇവിടെ മൂന്നുവർഷം മുമ്പ് നിർമ്മിച്ച "ജിയോബാഗ്''കടൽ ഭിത്തിയും ഇപ്പോൾ കടലെടുത്തുകൊണ്ടിരിക്കുന്നു.കടലാക്രമണം രൂക്ഷമായി തുടരുകയാണെങ്കിൽ ഇവിടെനിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതായി വരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. കീഴൂർ കടപ്പുറത്തും സമാനമായ കടലാക്രമണമാണ് നേരിടുന്നത്. തൃക്കണ്ണാട് കെഎസ്ഡിപി ചന്ദ്രഗിരിപാതയ്ക്ക് ഭീഷണിയാകുന്ന തരത്തിലാണ് കടൽക്ഷോഭം. നൂറുകണക്കിന് കുടുംബാംഗങ്ങൾ ഭയാശങ്കയിൽ കഴിയുകയാണ്.
ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഇറിഗേഷൻ വകുപ്പ്,റവന്യൂ,തദ്ദേശം, ദുരന്തനിവാരണ അതോറിറ്റി,ഫയർഫോഴ്സ് വിഭാഗങ്ങളെല്ലാം തീരമേഖലയിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്.
ജില്ലയിലെ തീര മേഖലയിൽ ശാസ്ത്രീയമായ ടെട്രോ പോഡ് കൊണ്ടുള്ള കടൽ ഭിത്തികൾ നിർമ്മിക്കണമെന്ന് തീരദേശവാസികളുടെയും, മത്സ്യത്തൊഴിലാളികളുടെയും,സന്നദ്ധ സംഘടനകളുടെയും ആവശ്യം പരിഗണിച്ച് ജലസേചന വിഭാഗം പദ്ധതി തയ്യാറാക്കി സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.ഇതിൽ പ്രതീക്ഷയർപ്പിച്ച് നിൽക്കുകയാണ് തീരദേശവാസികൾ. നേരത്തെ കേന്ദ്രസർക്കാറിന്റെ തീര ഫണ്ടുകൾ ഉപയോഗപ്പെടുത്തി കടൽഭിത്തി പോലുള്ള നിർമ്മാണങ്ങൾക്ക് ധനകാര്യ കമ്മീഷൻ ഫണ്ട് അനുവദിച്ചിരുന്നു.എന്നാൽ ധനകാര്യ കമ്മീഷനെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടതോടെ തീരസംരക്ഷണ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കുന്നതിന്റെ ഉത്തരവാദിത്വം കൂടി സംസ്ഥാന സർക്കാരിന്റെ ചുമതലയിലായി.ഭീമമായ തുകയാണ് തീരെ മേഖലയിൽ തീര സംരക്ഷണത്തിന് വേണ്ടി വരുന്നത്.സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ പദ്ധതി യാഥാർത്ഥ്യമാകുമോ എന്ന ആശങ്ക തീരദേശവാസികൾക്കുണ്ട്.
Post a Comment