അൻപത് വർഷമായി താമസിച്ച് വരുന്ന ഭൂമിയിൽ ഉടമസ്ഥാവകാശം അനുവദിച്ച് തരുന്നില്ലെന്ന് പട്ടികവർഗ കുടുംബം
കുമ്പള: 50 വർഷമായി കുടുംബാംഗങ്ങളോടൊപ്പം താമസിച്ച് വരുന്ന ഭൂമിയിൽ ഉടമസ്ഥാവകാശം അധികൃതർ അനുവദിച്ച് തരുന്നില്ലെന്ന് പട്ടികവർഗ കുടുംബം കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബേള വില്ലേജിൽ റീസർവ്വേ 19 3/1 Pt - ൽ താമസിക്കുന്ന പരേതനായ കൊറഗ നാ യിക്കിൻ്റെ ഭാര്യ 77 വയസ്സ് പ്രായമുള്ള അക്കു ഹെങ് സു ആണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട കുമ്പളയിലെ സാമൂഹ്യ പ്രവർത്തകൻ കേശവനായിക്കിൻ്റെ സഹായത്തോടെ തഹസിൽദാർ മുതൽ രാഷ്ട്രപതി വരെയും, പട്ടികവർഗ ദേശീയ കമ്മീഷൻ ചെയർമാനും പരാതി നൽകിയിട്ടുണ്ട്.തങ്ങളുടെ അധീനതയിലുള്ള 2.54 ഏക്കർ അനുവദിച്ച് തരണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.ഇതിൽ 1.72 ഏക്കർ ഭൂമി നേരത്തെ മറ്റൊരാൾക്ക് അനുവദിച്ചിരുന്നുവെങ്കിലും, അത് പിന്നീട് റദ്ദാക്കിയതായും പറയുന്നു.18. 3. 2008-ലെ സ്പെഷ്യൽ തഹസിൽദാർ (എൽ.എ ), എൽ.6-291/2006-ലെ നടപടി പ്രകാരമായിരുന്നു ഇത്. എതിർകക്ഷി ഹൈക്കോടതിയിൽ നൽകിയ കേസിൻ്റെ ഫലമായിട്ടായിരുന്നു നടപടി.
അർഹതപ്പെട്ട ഭൂമി അനുവദിച്ച് തരുന്നതിനായി റവന്യു ഓഫീസുകൾ കയറിയിറങ്ങുകയാണ് ഇവരുടെ മകനായ ശ്രീധരനായ്ക്ക്.1.20 ഏക്കർ അനുവദിക്കാമെന്നും, ബാക്കിയുള്ള
ഭൂമിക്ക് വേണ്ടിയുള്ള ശ്രമം ഉപേക്ഷിക്കണമെന്നും, അല്ലെങ്കിൽ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും റവന്യു സംഘം ഭീഷണിപ്പെടുത്തിയതായും പറയുന്നു. നിലവിൽ ഇവർ താമസിക്കുന്ന ഓട്
മേഞ്ഞ വീടും, പശു തൊഴുത്തുമുൾക്കൊള്ളുന്നതുമാണ് അവകാശവാദമുന്നയിക്കുന്ന സ്ഥലം. ചില റവന്യു ഉദ്യോഗസ്ഥരുടെ സാമ്പത്തിക താൽപര്യങ്ങളാണ് ഭൂമി അനുവദിക്കാതിരിക്കുന്നതിന് പിന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. എം.എൽ.എയും, എം.പിയും പ്രശ്നത്തിലിടപ്പെടണമെന്നും, ബാക്കിയുള്ള സ്ഥലത്തിൻ്റെ കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെടുന്നു.
പത്രസമ്മേളനത്തിൽ കേശവനായ്ക്ക്, അക്കു ഹെങ് സു, ശ്രീധരനായ്ക്ക്, വിജയലക്ഷമി എന്നിവർ പങ്കെടുത്തു
അർഹതപ്പെട്ട ഭൂമി അനുവദിച്ച് തരുന്നതിനായി റവന്യു ഓഫീസുകൾ കയറിയിറങ്ങുകയാണ് ഇവരുടെ മകനായ ശ്രീധരനായ്ക്ക്.1.20 ഏക്കർ അനുവദിക്കാമെന്നും, ബാക്കിയുള്ള
ഭൂമിക്ക് വേണ്ടിയുള്ള ശ്രമം ഉപേക്ഷിക്കണമെന്നും, അല്ലെങ്കിൽ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും റവന്യു സംഘം ഭീഷണിപ്പെടുത്തിയതായും പറയുന്നു. നിലവിൽ ഇവർ താമസിക്കുന്ന ഓട്
മേഞ്ഞ വീടും, പശു തൊഴുത്തുമുൾക്കൊള്ളുന്നതുമാണ് അവകാശവാദമുന്നയിക്കുന്ന സ്ഥലം. ചില റവന്യു ഉദ്യോഗസ്ഥരുടെ സാമ്പത്തിക താൽപര്യങ്ങളാണ് ഭൂമി അനുവദിക്കാതിരിക്കുന്നതിന് പിന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. എം.എൽ.എയും, എം.പിയും പ്രശ്നത്തിലിടപ്പെടണമെന്നും, ബാക്കിയുള്ള സ്ഥലത്തിൻ്റെ കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നും ആവശ്യപ്പെടുന്നു.
പത്രസമ്മേളനത്തിൽ കേശവനായ്ക്ക്, അക്കു ഹെങ് സു, ശ്രീധരനായ്ക്ക്, വിജയലക്ഷമി എന്നിവർ പങ്കെടുത്തു
Post a Comment