മുഹമ്മദ് ഹാഷിർ കൊപ്പളം ഇനി ഇശൽ ഗ്രാമത്തിൽ നിന്നുള്ള പട്ടാളക്കാരൻ
മൊഗ്രാൽ(www.truenewsmalayalam.com) : ഇന്ത്യൻ ആർമിയിൽ എട്ടുമാസത്തെ കഠിനമായ പരിശീലനത്തിനൊടുവിൽ മൊഗ്രാൽ കൊപ്പളത്തിലെ മുഹമ്മദ് ഹാഷിർ ഇന്ത്യൻ സൈനികനായി അടുത്തമാസം ന്യൂഡൽഹിയിൽ നിയമിതനാകും.
കേന്ദ്രസർക്കാറിന്റെ പുതിയ റിക്രൂട്ട്മെന്റ് പദ്ധതി പ്രകാരമുള്ള "അഗ്നിപഥ്'' വഴിയാണ് 4 വർഷത്തേക്ക് ഇന്ത്യൻ ആർമിയിൽ ചേരാൻ മുഹമ്മദ് ഹാഷിറിന് സെലക്ഷൻ കിട്ടിയത്.
ഇതിന്റെ പരിശീലനം കഴിഞ്ഞതിന് ശേഷമാണ് ഹാഷിർ അടുത്തമാസം കര സേനയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഇശൽ ഗ്രാമത്തിൽ നിന്ന് ആദ്യമായാണ് ഒരു യുവാവ് ഇന്ത്യൻ ആർമിയിൽ പ്രവേശിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആഷിറിന് യാത്രയയപ്പ് നൽകും.
മൊഗ്രാൽ കൊപ്പളം അബ്ദുള്ള(ഉമ്പു)-സുഹ്‌റ ദമ്പതികളുടെ മകനാണ് മുഹമ്മദ് ആഷിർ.
സിനാൻ, സയാൻ, റയാൻ മറിയം എന്നിവർ സഹോദരങ്ങളാണ്.

Post a Comment