JHL

JHL

ചെങ്കോട്ട പിടിച്ചെടുത്ത് കർഷകർ. ചെങ്കോട്ടക്ക് മുകളിൽ  െകാടി ഉയർത്തി


ഡൽഹി: ചെങ്കോട്ട പിടിച്ചെടുത്ത് കർഷകർ. ചെങ്കോട്ടക്ക് മുകളിൽ കർഷകർ െകാടി ഉയർത്തി. സിംഘു അതിർത്തിയിലെ കർഷകരും ചെങ്കോട്ടക്ക് സമീപമെത്തി.

അതേസമയം ഡൽഹി ഐ.ടി.ഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. മൃതദേഹവുമായി കർഷകർ പ്രതിഷേധം ആരംഭിച്ചു. പൊലീസിന്‍റെ വെടിവെപ്പിനിടെയാണ് കർഷകൻ മരിച്ചതെന്ന് കർഷകർ പറഞ്ഞു. എന്നാൽ വെടിവെച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ട്രാക്ടർ മറിഞ്ഞാണ് മരിച്ചതെന്നും പൊലീസ് കൂട്ടിച്ചേർത്തു. മരിച്ച കർഷകന്‍റെ മൃതദേഹവുമായി കർഷകർ പ്രതിഷേധിക്കുകയാണ്.റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലി അടിച്ചമർത്താനാണ് പൊലീസ് ശ്രമിച്ചത്. ഡൽഹിയിലേക്ക് ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞതോടെ വ്യാപക സംഘർഷം അരങ്ങേറി. പൊലീസും കർഷകരും നേർക്കുനേർ നിലയുറപ്പിച്ചു. കർഷക സമരത്തിൽ സംഘർഷം വ്യാപകമായതോടെ ഐ.ടി.ഒ മേഖലയിൽ കേന്ദ്രസേനയിറങ്ങി.സീമാപുരിയിൽ ലാത്തിവീശിയ പൊലീസ് കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സമരക്കാരെ പൊലീസ് തല്ലിചതച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.


ബാരിക്കേഡ് മറിക്കടക്കാൻ കർഷകർ ശ്രമിച്ചതോടെ ദിൽഷാദ് ഗാർഡനിലും സംഘർഷം അരങ്ങേറി. കർഷരുടെ ട്രാക്ടറുകളുടെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. മാധ്യമ പ്രവർത്തകർക്ക് നേരെയും പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

ട്രാക്ടർ റാലി ഇന്ത്യ ഗേറ്റിന് അടുത്തെത്തി. ഇന്ത്യ ഗേറ്റിന് സമീപത്ത് കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു.

സെൻട്രൽ ഡൽഹിയിലെ െഎ.ടി.ഒ മേഖലയിൽ സംഘർഷം തുടരുകയാണ്. പൊലീസ് വഴിയിൽ സ്ഥാപിച്ച ബസുകൾ കർഷകർ ട്രാക്ടർ ഉപയോഗിച്ച് തള്ളിനീക്കാൻ ശ്രമിക്കുകയാണ്. കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർ വാതക പ്രയോഗവും അരങ്ങേറി.അതേസമയം രാവിലെ ഗാസിപൂർ, സിംഘു അതിർത്തിയിൽ കർഷകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ഗാസിപൂരിൽ കർഷകർക്ക് നേരെ നിരവധി തവണ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സിംഘു അതിർത്തിയിൽ കർഷകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. ഡൽഹിയിലേക്ക് പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള പൊലീസിന്‍റെ ശ്രമം പരാജയപ്പെട്ടു. ഒരു ലക്ഷത്തോളം ട്രാക്ടറുകളാണ് ഡൽഹിയുടെ വീഥിയിൽ അണിനിരക്കുന്നത്. നാലുലക്ഷത്തോളം കർഷകർ ട്രാക്ടർ റാലിയിൽ പെങ്കടുക്കുന്നുണ്ട്.ട്രാക്ടറുകൾക്ക് പുറമെ ആയിരക്കണക്കിന് പേർ കാൽനടയായും മറ്റു വാഹനങ്ങളിലും റാലിയെ അനുഗമിക്കുന്നുണ്ട്. സംഘടനകളെ പോലും ഞെട്ടിക്കുന്ന തരത്തിലാണ് കർഷകരുടെ പങ്കാളിത്തം. ഉച്ച 12 മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ട്രാക്ടർ റാലി എട്ടുമണിയോടെ തന്നെ കർഷകർ ആരംഭിക്കുകയായിരുന്നു. 


No comments