സാജിതബാനുവിന്റെ മരണം പെറുവാഡിന് നോവായി
കുമ്പള.ഭർതൃവീട്ടിൽ നിന്നും പെർവാഡ് കെ കെ റോഡിൽ എൻപി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ കുടുംബ വീട്ടിലെത്തിയ യുവതി എലിവിഷം കഴിച്ച് ജീവനൊടുക്കിയത് പെറുവാടിന് തീരാ നോവായി.
മംഗലാപുരം ഭർതൃവീട്ടിലെ പീഡനത്തിൽ സഹികെട്ട് നാട്ടിലെത്തി താമസസ്ഥലത്ത് എലിവിഷം കഴിച്ചതിന് ശേഷം അവശ നിലയിൽ സാജിതാബാനുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് പറയുന്നു.മരണത്തിൽ സംശയമുള്ളതിനാൽ പോലീസ് പരാതി പ്രകാരം മജിസ്ട്രേറ്റ് രഹസ്യ മൊഴി എടുത്തതിന് പിന്നാലെയാണ് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ മരണം സംഭവിച്ചത്.
പെർവാഡിൽ കെ കെ റോഡിൽ കുടുംബസമേതം താമസിച്ചുവരുന്ന എൻ പി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിലെത്തിയാണ് പെറുവാട് കടപ്പുറത്തെ അബ്ദുൽ റഹിമാൻ- നഫീസ ദമ്പതികളുടെ മകൾ സാജിതാബാനു(32) വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലാ യതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 6 മണിയോടെ മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ജൂൺ 19നാണ് സാജിതാബാനു മംഗ്ളൂരുവിലുള്ള ഭർത്താവ് മുഹമ്മദ് നാസിഫിൻ്റെ വീട്ടിൽ നിന്നും 3 മക്കളെയും കൂട്ടി പെർവാഡിലെ വാടക വീട്ടിലെത്തിയത്.ഈ സമയത്ത് സഹോദരൻ്റെ ഭാര്യ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.മറ്റു കുടുംബാംഗങ്ങളെല്ലാം കല്യാണത്തിൽ പങ്കെടുക്കാൻ പോയതായിരുന്നുവെന്നു പറയുന്നു.വീട്ടിൽ എത്തി മുറിക്കകത്തു കയറിയ സാജിതാബാനുവിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരുന്നത് കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് അവശനിലയിൽ കണ്ടെത്തിയത്.സഹോദര ഭാര്യ വിവരം ഉടൻ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കളെത്തി ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചു.നില ഗുരുതരമായതിനാൽ മംഗ്ളൂരുവിലേക്ക് കൊണ്ടു പോവുകയായിരുന്നു.നില അതീവ ഗുരുതരമായതിനെ തുടർന്നാണ് പൊലീസിന്റെ അപേക്ഷ പ്രകാരം മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി രഹസ്യമൊഴിയെടുത്തത്. കുടുംബപ്രശ്‌നം മൂലമുള്ള മനോവിഷമം കാരണമാണ് സാജിതാബാനു എലിവിഷം കഴിച്ചതെന്നു കുമ്പള പൊലീസ് രജിസ്റ്റർ ചെയ് കേസിൽ പറയുന്നുണ്ട്. കുടുംബാംഗങ്ങൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുമുണ്ട്. മജിസ്ട്രേറ്റിന് നൽകിയ മൊഴിപ്രകാരം തുടർനടപടികൾ ഉണ്ടാകും.
മക്കൾ:ആയിഷത്ത് നസീബ,ഫാത്തിമത്ത് സഹദിയ. ഉമ്മുകുൽസു.
സഹോദരങ്ങൾ: സാദിഖ്,സമീർ, ഫിറോസ്.
മംഗലാപുരം ഭർതൃവീട്ടിലെ പീഡനത്തിൽ സഹികെട്ട് നാട്ടിലെത്തി താമസസ്ഥലത്ത് എലിവിഷം കഴിച്ചതിന് ശേഷം അവശ നിലയിൽ സാജിതാബാനുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് പറയുന്നു.മരണത്തിൽ സംശയമുള്ളതിനാൽ പോലീസ് പരാതി പ്രകാരം മജിസ്ട്രേറ്റ് രഹസ്യ മൊഴി എടുത്തതിന് പിന്നാലെയാണ് മംഗളൂരു സ്വകാര്യ ആശുപത്രിയിൽ മരണം സംഭവിച്ചത്.
പെർവാഡിൽ കെ കെ റോഡിൽ കുടുംബസമേതം താമസിച്ചുവരുന്ന എൻ പി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിലെത്തിയാണ് പെറുവാട് കടപ്പുറത്തെ അബ്ദുൽ റഹിമാൻ- നഫീസ ദമ്പതികളുടെ മകൾ സാജിതാബാനു(32) വിഷം കഴിച്ചത്. ഗുരുതരാവസ്ഥയിലാ യതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 6 മണിയോടെ മംഗ്ളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ജൂൺ 19നാണ് സാജിതാബാനു മംഗ്ളൂരുവിലുള്ള ഭർത്താവ് മുഹമ്മദ് നാസിഫിൻ്റെ വീട്ടിൽ നിന്നും 3 മക്കളെയും കൂട്ടി പെർവാഡിലെ വാടക വീട്ടിലെത്തിയത്.ഈ സമയത്ത് സഹോദരൻ്റെ ഭാര്യ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു.മറ്റു കുടുംബാംഗങ്ങളെല്ലാം കല്യാണത്തിൽ പങ്കെടുക്കാൻ പോയതായിരുന്നുവെന്നു പറയുന്നു.വീട്ടിൽ എത്തി മുറിക്കകത്തു കയറിയ സാജിതാബാനുവിനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരുന്നത് കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് അവശനിലയിൽ കണ്ടെത്തിയത്.സഹോദര ഭാര്യ വിവരം ഉടൻ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കളെത്തി ഉടൻ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലെത്തിച്ചു.നില ഗുരുതരമായതിനാൽ മംഗ്ളൂരുവിലേക്ക് കൊണ്ടു പോവുകയായിരുന്നു.നില അതീവ ഗുരുതരമായതിനെ തുടർന്നാണ് പൊലീസിന്റെ അപേക്ഷ പ്രകാരം മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി രഹസ്യമൊഴിയെടുത്തത്. കുടുംബപ്രശ്‌നം മൂലമുള്ള മനോവിഷമം കാരണമാണ് സാജിതാബാനു എലിവിഷം കഴിച്ചതെന്നു കുമ്പള പൊലീസ് രജിസ്റ്റർ ചെയ് കേസിൽ പറയുന്നുണ്ട്. കുടുംബാംഗങ്ങൾ വിശദമായ അന്വേഷണം ആവശ്യപ്പെട്ടിട്ടുമുണ്ട്. മജിസ്ട്രേറ്റിന് നൽകിയ മൊഴിപ്രകാരം തുടർനടപടികൾ ഉണ്ടാകും.
മക്കൾ:ആയിഷത്ത് നസീബ,ഫാത്തിമത്ത് സഹദിയ. ഉമ്മുകുൽസു.
സഹോദരങ്ങൾ: സാദിഖ്,സമീർ, ഫിറോസ്.
Post a Comment