JHL

JHL

ശാസ്ത്രീയമല്ലാത്ത ഒരു പരീക്ഷണത്തിനും കടലാക്രമണത്തെ തടയാനാവുന്നില്ല: പെർവാഡ് കടപ്പുറത്ത് "ജിയോബാഗ്''കടൽ ഭിത്തിയും കടലെടുക്കുന്നു.


കുമ്പള.കടൽക്ഷോഭം തടയാൻ അധികൃതർ ഒന്നൊന്നായി ശാസ്ത്രീയമല്ലാത്ത പരീക്ഷണങ്ങൾ നടത്തി നോക്കുമ്പോഴും ശക്തമായ കടലേറ്റത്തെ ചെറുക്കാൻ ഒരു പദ്ധതികൾക്കുമാ വുന്നില്ല.പെർവാഡ് കടപ്പുറത്ത് രൂക്ഷമായ     കടലാക്രമണം നേരിടുന്ന 150 മീറ്റർ സ്ഥലത്ത് പരീക്ഷണാർത്ഥമാണ് 2023ൽ "ജിയോബാഗ്'' ഉപയോഗപ്പെടുത്തിയുള്ള കടൽ സംരക്ഷണഭിത്തി നിർമ്മിച്ചത്.രണ്ടുവർഷം പിടിച്ചുനിന്നെങ്കിലും ഇപ്പോഴത്തെ രൂക്ഷമായ കടലാക്രമണത്തെ ചെറുക്കാൻ ജിയോബാഗ് തീരസംരക്ഷണ പദ്ധതിക്കായില്ല.രണ്ട് ദിവസങ്ങളിലായി തുടരുന്ന ശക്തമായ കടലേറ്റത്തിൽ ഇന്നലെ ജിയോബാഗ് കടൽ ഭിത്തിയുടെ പകുതി ഭാഗവും കലലെടുത്തു കഴിഞ്ഞു.

 പെർവാഡ് കടപ്പുറത്ത് ചെറിയ കരിങ്കല്ല് കൊണ്ട് പാകിയ അവശേഷിച്ച കടൽഭിത്തി ഇന്നലെ കടലെടുത്തിരുന്നു. അതേസമയം കോയി പ്പാടിയിലെ വലിയ കരിങ്കല്ലുകളാൽ നിർമ്മിച്ച ഒരു പതിറ്റാണ്ടുകളോളം പഴക്കമുള്ള കടൽഭിത്തിക്ക് യാതൊരു കുഴപ്പവുമില്ലാത്തത് തീര മേഖലയ്ക്ക്  ആശ്വാസമായിട്ടുണ്ട്.

 കാലവർഷം തുടക്കത്തിൽ തന്നെ കടൽക്ഷോഭം രൂക്ഷമായതും,കടലിൽ പോകാനാകാത്തതും, ട്രോളിംഗ് നിരോധനവും തീരദേശവാസികളെ ദുരിതത്തിലും,വറുതി യിലുമാക്കിയിട്ടുണ്ട്. ഇനിയുള്ള മഴക്കാലത്തെ ഓർത്ത് നെടുവീർപ്പിടുകയാണ് തീരദേശവാസികൾ.

 തീരദേശ മേഖലയിൽ ശാസ്ത്രീയമായ സംരക്ഷണ പദ്ധതികൾ നടപ്പിലാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.ഇതിനായുള്ള ശ്രമങ്ങൾ അധികൃതർ തുടങ്ങിയിട്ടുണ്ടെങ്കിലും പദ്ധതിയിലെ കാലതാമസം തീരദേശവാസികളെ ആശങ്കയിലാക്കുന്നുമുണ്ട്.

No comments