കാസറഗോഡ്-മംഗളൂരു കേരള കെഎസ്ആർടിസി ബസ്സുകൾ സ്റ്റോപ്പുകളിൽ നിർത്താതെയും, സർവ്വീസ് റോഡ് ഒഴിവാക്കി ഓടുന്നതിലും സാമൂഹിക പ്രവർത്തകന്റെ പരാതിയിൽ ഡ്രൈവർക്കെതിരെ നടപടിക്ക് ശിപാർശ.
കാസർഗോഡ്.ഈ മാസം മൂന്നാം തീയതി രാവിലെ 6.35ന് കാസറഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന രണ്ട് കേരള കെഎസ്ആർടിസി ബസ്സുകൾ മൊഗ്രാൽ സർവീസ് റോഡിൽ കയറാതെ മൊഗ്രാൽ ടൗണിലും,പെറുവാടും ബസ് കാത്തുനിൽക്കുകയായിരുന്ന നിരവധി വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരെ ഒഴിവാക്കി ദേശീയപാതയിലൂടെ തന്നെ ഓടുന്നത് ശ്രദ്ധയിൽപ്പെട്ട മൊഗ്രാലിലെ സാമൂഹിക പ്രവർത്തകനും,ഇന്ത്യൻ നാഷണൽ ലീഗ്(ഐ എൻഎൽ)മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറിയുമായ താജുദ്ദീൻ മൊഗ്രാൽ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് നൽകിയ പരാതിയിൽ ഡ്രൈവർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത് മറ്റുള്ള ഡ്രൈവർമാർക്ക് മുന്നറിയിപ്പായി.
പ്രസ്തുത ദിവസം രണ്ട് കെഎസ്ആർടിസി ബസുകളും സമയക്രമം പാലിക്കാതെ ഒരുമിച്ചാണ് വന്നതെന്നും,മത്സരിച്ചു വന്ന കെഎസ്ആർടിസി ബസ്സുകൾ സർവീസ് റോഡ് ഒഴിവാക്കി ഓടുകയായിരുന്നുവെ ന്നുമാണ് താജുദ്ദീൻ മൊഗ്രാൽ പരാതി നൽകിയത്.ബസ്സിന്റെ നമ്പർ അടക്കം പരാതിയിൽ സൂചിപ്പിച്ചിരുന്നു.ഇതിൽ ഒരു കെഎസ്ആർടിസി ബസ് നിരന്തരമായി മൊഗ്രാൽ സർവീസ് റോഡിൽ നിർത്താതെ പോകുന്നുവെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു.ഈ ബസ് ഡ്രൈവർക്കെതിരെയാണ് പരാതിയിൽ ഗതാഗത വകുപ്പ് ചെയർമാൻ നടപടി എടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. നേരത്തെയും താജുദ്ദീൻ മൊഗ്രാൽ കാസർഗോഡ് കെഎസ്ആർടിസി ഡിപ്പോ അധികൃതർക്ക് പരാതി നൽകിയിരുന്നു.നടപടി സ്വീകരിക്കാത്തതിനെതുടർന്നാണ് ഗതാഗത വകുപ്പ് മന്ത്രിക്കും,ചെയർമാനും പരാതി അയച്ചത്.
ഒരു ഡ്രൈവർക്കെതിരെ താജുദ്ദീൻ മൊഗ്രാൽ നേരത്തെ ഡിപ്പോയിൽ നൽകിയ പരാതിയിൽ ഡ്രൈവർ മാപ്പ് അപേക്ഷിച്ചതിനാൽ പരാതി പിൻവലിച്ചിരുന്നു. ഇത് വീണ്ടും ആവർത്തിച്ചതോടെയാണ് ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്.കുമ്പളയിൽ ആവശ്യത്തിന് ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിന്നാൽ നൂറുകണക്കിന് വിദ്യാർത്ഥികൾ മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാൻ കെഎസ്ആർടിസി ബസുകളെയാണ് ആശ്രയിക്കുന്നത്.ഒപ്പം രോഗികളായവരും മംഗളൂരു ആശുപത്രിയിലേക്ക് പോകാനും,വ്യാപാരാവശ്യ ങ്ങൾക്ക് വ്യാപാരികളും മംഗളൂരുവിലേക്ക് പോകാനുമുള്ള യാത്രക്കാരൊക്കെ ഏറെ ആശ്രയിക്കുന്നത് രാവിലെ കെഎസ്ആർടിസി ബസ്സുകളെയാണ്.ഇത്തരം ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെയുംസർവ്വീസ് റോഡ് ഒഴിവാക്കിയും പോകുന്നത് യാത്രക്കാർക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുവെന്ന് പരാതിയിൽ സൂചിപ്പിച്ചിരുന്നു.ഇതേ തുടർന്നാണ് ഡ്രൈവർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രസ്തുത ദിവസം രണ്ട് കെഎസ്ആർടിസി ബസുകളും സമയക്രമം പാലിക്കാതെ ഒരുമിച്ചാണ് വന്നതെന്നും,മത്സരിച്ചു വന്ന കെഎസ്ആർടിസി ബസ്സുകൾ സർവീസ് റോഡ് ഒഴിവാക്കി ഓടുകയായിരുന്നുവെ ന്നുമാണ് താജുദ്ദീൻ മൊഗ്രാൽ പരാതി നൽകിയത്.ബസ്സിന്റെ നമ്പർ അടക്കം പരാതിയിൽ സൂചിപ്പിച്ചിരുന്നു.ഇതിൽ ഒരു കെഎസ്ആർടിസി ബസ് നിരന്തരമായി മൊഗ്രാൽ സർവീസ് റോഡിൽ നിർത്താതെ പോകുന്നുവെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു.ഈ ബസ് ഡ്രൈവർക്കെതിരെയാണ് പരാതിയിൽ ഗതാഗത വകുപ്പ് ചെയർമാൻ നടപടി എടുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. നേരത്തെയും താജുദ്ദീൻ മൊഗ്രാൽ കാസർഗോഡ് കെഎസ്ആർടിസി ഡിപ്പോ അധികൃതർക്ക് പരാതി നൽകിയിരുന്നു.നടപടി സ്വീകരിക്കാത്തതിനെതുടർന്നാണ് ഗതാഗത വകുപ്പ് മന്ത്രിക്കും,ചെയർമാനും പരാതി അയച്ചത്.
ഒരു ഡ്രൈവർക്കെതിരെ താജുദ്ദീൻ മൊഗ്രാൽ നേരത്തെ ഡിപ്പോയിൽ നൽകിയ പരാതിയിൽ ഡ്രൈവർ മാപ്പ് അപേക്ഷിച്ചതിനാൽ പരാതി പിൻവലിച്ചിരുന്നു. ഇത് വീണ്ടും ആവർത്തിച്ചതോടെയാണ് ഗതാഗത മന്ത്രിക്ക് പരാതി നൽകിയത്.കുമ്പളയിൽ ആവശ്യത്തിന് ട്രെയിനുകൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിന്നാൽ നൂറുകണക്കിന് വിദ്യാർത്ഥികൾ മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പോകാൻ കെഎസ്ആർടിസി ബസുകളെയാണ് ആശ്രയിക്കുന്നത്.ഒപ്പം രോഗികളായവരും മംഗളൂരു ആശുപത്രിയിലേക്ക് പോകാനും,വ്യാപാരാവശ്യ ങ്ങൾക്ക് വ്യാപാരികളും മംഗളൂരുവിലേക്ക് പോകാനുമുള്ള യാത്രക്കാരൊക്കെ ഏറെ ആശ്രയിക്കുന്നത് രാവിലെ കെഎസ്ആർടിസി ബസ്സുകളെയാണ്.ഇത്തരം ബസുകൾ സ്റ്റോപ്പുകളിൽ നിർത്താതെയുംസർവ്വീസ് റോഡ് ഒഴിവാക്കിയും പോകുന്നത് യാത്രക്കാർക്ക് ഏറെ പ്രയാസം ഉണ്ടാക്കുന്നുവെന്ന് പരാതിയിൽ സൂചിപ്പിച്ചിരുന്നു.ഇതേ തുടർന്നാണ് ഡ്രൈവർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
Post a Comment