മഴക്കെടുതി:നാങ്കി കടപ്പുറത്തെ വെള്ളകെട്ടിന് ഇനിയും പരിഹാരമില്ല.
മൊഗ്രാൽ.തോരാതെ പെയ്യുന്ന മഴ മൊഗ്രാൽ നാങ്കി കടപ്പുറത്തെ നിരവധി വീടുകൾ വീണ്ടും വെള്ളക്കെട്ട് ഭീഷണിയിലായി.മഴ തുടരുകയാണെങ്കിൽ ഏത് നിമിഷവും വെള്ളം വീടുകളിലേക്ക് കയറുമെന്ന അവസ്ഥയിലാണ്.മെയ് അവസാനവാരം പെയ്ത ശക്തമായ മഴയിലും പ്രദേശത്ത് വീടുകൾക്ക് ചുറ്റും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
ഒന്നര പതിറ്റാണ്ട് കാലമായി ഇവിടെ വെള്ളക്കെട്ട് ഭീഷണി നിലനിൽക്കുന്നുണ്ട്. പ്രദേശവാസികളുടെ മുറവിളി ആരും കേൾക്കുന്നില്ലെന്നാണ് പരാതി.അധികൃതരാകട്ടെ എല്ലാവർഷവും പ്രദേശം സന്ദർശനത്തിൽ ഒതുക്കുന്നുവെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രദേശവാസികൾ മുന്നോട്ടുവക്കുന്ന പദ്ധതികൾ സ്വീകാര്യമല്ലെന്നും, അപ്രയോഗികമാണെന്നും പറഞ്ഞ് അധികൃതർ തള്ളിക്കളയുകയാണെ ന്നാണ് ആക്ഷേപം.കുമ്പള ഗ്രാമപഞ്ചായത്ത്,റവന്യൂ വകുപ്പ്,ചെറുകുട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികളടങ്ങുന്ന സംഘം വർഷംതോറും വെള്ളക്കെട്ട് കാണാൻ ഇവിടെ എത്താറുണ്ട്. എന്നാൽ പ്രശ്നപരിഹാരം ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
പ്രദേശത്ത് വീടുകൾക്ക് ചുറ്റും മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ 25 ഓളം വീടുകളുടെ കുട്ടികൾക്കും, പ്രായമായവർക്കും പുറത്തിറങ്ങാൻ കഴിയാത്ത വിധം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.കനത്ത മഴ തുടരുകയാണെങ്കിൽ വെള്ളം വീടുകളിലേക്ക് കയറുന്ന അവസ്ഥയുണ്ടാകും. കഴിഞ്ഞവർഷം അഞ്ചോളം വീടുകളിൽ ഇവിടെ വെള്ളം കയറിയിരുന്നതാണ്.
ഒന്നര പതിറ്റാണ്ട് കാലമായി ഇവിടെ വെള്ളക്കെട്ട് ഭീഷണി നിലനിൽക്കുന്നുണ്ട്. പ്രദേശവാസികളുടെ മുറവിളി ആരും കേൾക്കുന്നില്ലെന്നാണ് പരാതി.അധികൃതരാകട്ടെ എല്ലാവർഷവും പ്രദേശം സന്ദർശനത്തിൽ ഒതുക്കുന്നുവെന്ന ആക്ഷേപവും നാട്ടുകാർക്കുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രദേശവാസികൾ മുന്നോട്ടുവക്കുന്ന പദ്ധതികൾ സ്വീകാര്യമല്ലെന്നും, അപ്രയോഗികമാണെന്നും പറഞ്ഞ് അധികൃതർ തള്ളിക്കളയുകയാണെ ന്നാണ് ആക്ഷേപം.കുമ്പള ഗ്രാമപഞ്ചായത്ത്,റവന്യൂ വകുപ്പ്,ചെറുകുട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികളടങ്ങുന്ന സംഘം വർഷംതോറും വെള്ളക്കെട്ട് കാണാൻ ഇവിടെ എത്താറുണ്ട്. എന്നാൽ പ്രശ്നപരിഹാരം ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
പ്രദേശത്ത് വീടുകൾക്ക് ചുറ്റും മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ 25 ഓളം വീടുകളുടെ കുട്ടികൾക്കും, പ്രായമായവർക്കും പുറത്തിറങ്ങാൻ കഴിയാത്ത വിധം വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.കനത്ത മഴ തുടരുകയാണെങ്കിൽ വെള്ളം വീടുകളിലേക്ക് കയറുന്ന അവസ്ഥയുണ്ടാകും. കഴിഞ്ഞവർഷം അഞ്ചോളം വീടുകളിൽ ഇവിടെ വെള്ളം കയറിയിരുന്നതാണ്.
Post a Comment