JHL

JHL

മഞ്ചേശ്വരം വെള്ളക്കെട്ട് : ശാശ്വത പരിഹാരം കാണണം - വെൽഫെയർ പാർട്ടി

മഞ്ചേശ്വരം: മഞ്ചേശ്വരം വെള്ളക്കെട്ട് ശാശ്വത പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി മഞ്ചേശ്വരം യൂണിറ്റ് ആവശ്യപ്പെട്ടു. സമീപ പ്രദേശങ്ങളിൽ നിന്നും വരുന്ന വെള്ളം ഒഴുകിപ്പോകേണ്ട സുറുമത്തോട് മണ്ണും മാലിന്യവും അടിഞ്ഞു കൂടി നശിച്ചതാണ് വെള്ളക്കെട്ട് ഉണ്ടാവാൻ കാരണമെന്നും മഞ്ചേശ്വരം റെയിവേ സ്റ്റേഷനോട് ചേർന്ന് നിർക്കുന്ന സുറുമത്തോട് നവീകരിക്കാൻ കാസർകോട് വികസന പാക്കേജളിൽ നിന്നും രണ്ട് കോടി രൂപ അനുവദിച്ചിട്ടും നിർമ്മാണ പ്രവർത്തി നടത്താത്തത് വലിയ വീഴ്ചയാണെന്നും യോഗം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ അഭിപ്രായപ്പെട്ടു. ദേശീയപാതയുടെ നിർമ്മാണത്തോടെയാണ് ഇതുവരെ ഇല്ലാത്ത വെള്ളക്കെട്ടുകൾ പ്രദേശത്ത് രൂപപ്പെട്ടത്, കിഴക്ക് ഭാഗത്തുനിന്നുള്ള വെള്ളം പടിഞ്ഞാറോട്ട് സുറുമത്തോടു വഴി ഒഴുകാനുള്ള സംവിധാനം ദേശീയപാത അതോറിറ്റി നിർബന്ധമായും ഒരുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഞ്ചേശ്വരത്തെ വെള്ളക്കെട്ട് ഇല്ലാതാക്കുന്നതിന് ശാശ്വത പരിഹാരം കാണുന്നതിന് പഞ്ചായത്ത് അധികൃതർ അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഇംറാൻ മൂസ അധ്യക്ഷത വഹിച്ചു, ജില്ലാ ജനറൽ സെക്രട്ടറി സി.എ യൂസുഫ്, ജില്ലാ ട്രഷറർ അബ്ദുല്ലത്തീഫ് കുമ്പള, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡന്റ് റാസിഖ് മഞ്ചേശ്വരം, മൊയ്തീൻ മഞ്ചേശ്വരം, ലൈലടീച്ചർ, ഇർഫാൻ മാലിക്, ബഷീർ , ആദം എന്നിവർ സംസാരിച്ചു.

No comments