JHL

JHL

പെറുവാട് ബസ്റ്റോപ്പും ബസ് കാത്തിരിപ്പ് ഷെൽട്ടറും പുന:സ്ഥാപിക്കാൻ പ്രദേശവാസികൾ ജില്ലാ കലക്ടറെ കണ്ട് നിവേദനം നൽകി


കുമ്പള.ദേശീയ പാത 66 തലപ്പാടി–ചെങ്കള ഭാഗത്തെ കുമ്പള പെർവാഡിൽ കിഴക്കുവശത്തായി ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റോപ്പും,കാത്തിരിപ്പ് ഷെൽട്ടറും പുന: സ്ഥാപിക്കണമെന്നാ വശ്യപ്പെട്ട് പ്രദേശവാസികൾ ജില്ലാ കലക്ടറെ കണ്ട് നിവേദനം നൽകി.

തലപ്പാടി–ചെങ്കള റീച്ചിൽ എൻ.എച്ച്. 66 ലെ പെറുവാഡിൽ റോഡിന്റെ ഇരുവശത്തും ലിമിറ്റഡ്   ബസ് സ്റ്റോപ്പുകൾ നേരത്തെ ഉണ്ടായിരുന്നതാണ്.ഇവിടെ റോഡ് മുറിച്ച് കടക്കാൻ
യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇപ്പോൾ ഫുട് ഓവർ ബ്രിഡ്ജ്  (FOB) സ്ഥാപിച്ചിട്ടുമുണ്ട്.
ഇപ്പോൾ ലഭ്യമായ യൂ എൽസിസി യുടെ പട്ടികപ്രകാരം പെറുവാഡ് എൻഎച്ച് ന്റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമാണ് ബസ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. 
 കിഴക്കുവശത്തെ അവഗണിക്കുന്നതായും കാണുന്നുണ്ട്.ദേശീയപാത നിർമ്മാണത്തിൽ  യാത്രക്കാർക്ക് വലിയ അസൗകര്യങ്ങൾ അനുഭവപ്പെടുന്ന ഈ സാഹചര്യത്തിലാണ് നാട്ടുകാർ  ഇരുവശത്തും ബസ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യവുമായി നേരത്തെ അതികൃതരെ സമീപിച്ചിരിന്നു.ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ പ്രദേശവാസികൾ ജില്ലാ കളക്ടറെ കണ്ട് നിവേദനവും നൽകി.

 പെർവാഡ് ദേശീയപാതയുടെ കിഴക്ക് വശത്ത്  ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്നുണ്ട്. ഇവിടങ്ങളിലേക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾ അടക്കമുള്ള 
ആളുകൾ,നിത്യേന യാത്ര ചെയ്യുന്ന നാട്ടുകാരായ നൂറു കണക്കിന് യാത്രക്കാർക്കൊക്കെ ഈ ബസ് സ്റ്റോപ്പിനെയാണ് ആശ്രയിക്കുന്നത്.ഇത് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കരളയുടെ നേതൃത്വത്തിൽ പ്രദേശവാസികളായ പി മുഹമ്മദ് നിസാർ പെർവാഡ്,ഇബ്രാഹിം എൻ പി പെർവാഡ്,ഫിർഷാദ് കോട്ട,ഹമീദ് പെർവാഡ് എന്നിവർ ജില്ലാ കളക്ടറെ കണ്ട് നിവേദനം സമർപ്പിച്ചത്.



No comments