JHL

JHL

കുമ്പളയിൽ മത്സ്യമാർകറ്റ് നിർമ്മാണം അവസാന മിനുക്ക് പണിയിൽ: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് തുറന്നു കൊടുത്തേക്കും

കുമ്പള.ആധുനിക സംവിധാനങ്ങളോടെ പുനർ നിർമ്മിക്കുന്ന കുമ്പളയിലെ മത്സ്യ വില്പന മാർക്കറ്റ് അവസാന മിനുക്ക് പണികളിലേക്ക് കടന്നതോടെ അസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പായി തുറന്നു കൊടുത്തേക്കുമെന്ന് സൂചന.

 വെള്ളത്തിന്റെ സൗകര്യവും,ടോയ്‌ലറ്റ് സൗകര്യവും,മലിനജലം ഒഴുക്കി വിടാനുള്ള ഓവു ച്ചാൽ സംവിധാനമൊക്കെ ഒരുക്കിയാണ് രണ്ടാംഘട്ടം നിർമ്മാണം പൂർത്തീകരിക്കുന്നത്.മത്സ്യ വില്പന തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നതും ഇതൊക്കെ തന്നെയായിരുന്നു.

കുമ്പളയിൽ മത്സ്യ വില്പന സ്കൂൾ റോഡിലും, ബസ്റ്റാൻഡിലുമൊക്കെ യായി നടത്തുന്നത് വ്യാപാര സ്ഥാപനങ്ങൾക്കും മറ്റും വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.പലപ്പോഴും വ്യാപാരികളും,മത്സ്യ വില്പന തൊഴിലാളികളും ഈ വിഷയത്തിൽ കൊമ്പ് കോർത്തിരുന്നു.പോലീസ് കേസും,നടപടികളും സ്വീകരിച്ചിരുന്നു.ഡിജിപിക്ക് പോലും വ്യാപാരികൾ പരാതി നൽകിയിരുന്നു. ഇതിനൊക്കെ പരിഹാരം എന്ന നിലയിലാണ് മത്സ്യ വില്പനക്കായി കുമ്പളയിൽ എല്ലാവിധ സംവിധാനങ്ങളോടുകൂടി മത്സ്യ മാർക്കറ്റ് പുനർ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്.

 നേരത്തെ അശാസ് ത്രിയമായി നിർമ്മിച്ച മത്സ്യമാർകറ്റ് പൂർണ്ണമായും പൊളിച്ചുമാറ്റിയാണ് പുതുതായി പണിതിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന കെട്ടിടത്തിൽ വെള്ളത്തിന്റെ അഭാവവും, ശുചീകരണ സംവിധാനങ്ങളൊ ന്നുമില്ലാത്തതാണ് മത്സ്യ വില്പന തൊഴിലാളികൾ മത്സ്യമാർകറ്റിനോട് മുഖം തിരിച്ചിരുന്നത്.പലവട്ടം കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി മത്സ്യ വില്പന തൊഴിലാളികളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്നാണ് മത്സ്യ വില്പന തൊഴിലാളികൾ ആവശ്യപ്പെട്ടത് പ്രകാരം ജില്ലാ വികസന ഫണ്ട് ഉപയോഗപ്പെടുത്തി കെട്ടിടം പുതുക്കി പണിതിരിക്കുന്നത്.

No comments