പണികൾ പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്ത ദേശീയപാത യിൽ ബാരിക്കേടുകളും, നിർമ്മാണ കമ്പനിയുടെ നിർമ്മാണ സാമഗ്രികകളും മാറ്റാത്തത് വാഹനങ്ങൾക്ക് ഭീഷണിയാവുന്നു
കുമ്പള.തലപ്പാടി-ചെങ്കള റീച്ചിൽ പണികൾ പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്ത ദേശീയപാതയിൽ വിവിധ ഇടങ്ങളിലായി പ്ലാസ്റ്റിക് ബാരിക്കേടുകളും, നിർമ്മാണ സാമഗ്രികകളും നീക്കം ചെയ്യാത്തത് വാഹനങ്ങൾക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതായി ആക്ഷേപം.
പ്രസ്തുത റീച്ചിൽ ഇതിനകം തന്നെ പത്തോളം വലിയ വാഹനപടങ്ങൾ സംഭവിച്ചിട്ടുണ്ട്.ഒട്ടേറെ മരണങ്ങളും നടന്നു.അമിത വേഗതയിലാണ് ദേശീയപാതയിൽ വാഹനങ്ങൾ ഓടുന്നത്. ഇതിനിടയിലാണ് "വലിച്ചെറിഞ്ഞിരിക്കുന്ന''തരത്തിൽ ദേശീയപാതയിൽ ചിലയിടങ്ങളിൽ പ്ലാസ്റ്റിക് ബാരിക്കേറ്റുകളും, നിർമ്മാണ സാമഗ്രികകളും അതികൃതർ നീക്കം ചെയ്യാതെ കിടക്കുന്നത്. ദേശീയപാതയിൽ ചെറിയ അറ്റകുറ്റപ്പണികളുണ്ടെ ങ്കിൽ അങ്ങിനെയൊരു സൂചനാ ബോർഡെങ്കിലും കാണിച്ചിരിക്കണം. അതുപോലുമില്ലാതെയാണ് ബാരിക്കേടുകൾ അങ്ങിങ്ങായി ദേശീയപാതയിൽ ഉപേക്ഷിച്ച നിലയിലുള്ളത്.
ദേശീയപാതയിൽ അമിത വേഗതയിൽ ഓടുന്ന വാഹനങ്ങൾ പലപ്പോഴും പ്ലാസ്റ്റിക് ബാരിക്കേടുകൾ തട്ടിത്തെറിപ്പിച്ചാണ് പോകുന്നത്.ഇത് വലിയ അപകടങ്ങൾക്ക് കാരണമാവുമെന്ന് ആശങ്കയുണ്ട്.ജോലികൾ പൂർത്തീകരിച്ച സ്ഥലങ്ങളിൽ നിന്ന് പ്ലാസ്റ്റിക് ബാരിക്കേഡുകളും മറ്റും മാറ്റാൻ നിർമ്മാണ കമ്പനി അതികൃതർ നടപടി സ്വീകരിക്കണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം.
Post a Comment