JHL

JHL

കുമ്പള മുജംങ്കാവിലെ യക്ഷഗാന കാലാക്ഷേത്ര അക്കാദമി; മണ്ഡലം കോൺഗ്രസ് പ്രസിഡന്റിന്റെ പരാതിയിൽ പുതുജീവൻ നൽകാൻ സർക്കാർ നടപടി


കുമ്പള(www.truenewsmalayalam.com) : നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച കുമ്പള മുജംങ്കാവിലെ രക്ഷകാല കുലപതി കുമ്പള പാർഥി സുബ്ബ യ്യയുടെ നാമകരണത്തിലുള്ള  യക്ഷഗാന കലാകേന്ദ്ര അക്കാദമി പുനസ്ഥാപിക്കാനും, അറ്റകുറ്റപ്പണികൾ നടത്താനും നടപടി സ്വീകരിച്ചു വരുന്നതായി അധികൃതരുടെ അറിയിപ്പ്.

കുമ്പള മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് രവി പൂജാരി 2024 ഡിസംബർ മാസം 20ന് സർക്കാറിന്റെ "കരുതലും കൈത്താങ്ങും'' താലൂക്ക് തല അദാലത്തിൽ നൽകിയ പരാതിക്കുള്ള മറുപടിയിലാണ് ജില്ലാ അക്കൗണ്ട്ൺസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ മറുപടി അയച്ചിരിക്കുന്നത്.

തുളു നാടിന്റെ ഏറ്റവും വലിയ കലാരൂപമായ യക്ഷഗാനത്തെയും, യക്ഷഗാന കുലപതി പാർഥി സുബ്ബനെയും സർക്കാർ തുടങ്ങിവച്ച കെട്ടിടം പാതിവഴിയിലാക്കി വർഷങ്ങളായി അവഹേളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രവി പൂജാരി പരാതി നൽകിയത്. തകർച്ചയെ നേരിടുന്ന പ്രസ്തുത കെട്ടിടം പുന:സ്ഥാപിക്കാൻ ആവശ്യമായ നടപടി വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം.  

2019 നിർമ്മാണം ആരംഭിച്ച കെട്ടിടമാണ് പാതിവഴിയിൽ ഉപേക്ഷിച്ചത് മൂലം കാടുമുടി നശിച്ചു കൊണ്ടിരിക്കുന്നത്. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹിക ദ്രോഹികളുടെ മദ്യപാനവും അഴിഞ്ഞാട്ടമാണെന്ന് പരാതിയിൽ സൂചിപ്പിച്ചിരുന്നു.


തുളുനാട് വലിയ ആദരവ് നൽകുന്ന കലാരൂപമാണ് യക്ഷഗാനം.ഇതിന്റെ സംരക്ഷണത്തിനായി കൊണ്ടുവന്ന പദ്ധതിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതിൽ കലാകാരന്മാർക്കിടയിൽ വലിയ പ്രതിഷേധമുണ്ടെന്നും, കഴിഞ്ഞവർഷത്തെ വാർഷിക പദ്ധതിയിൽ പുനർനിർമ്മാണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നുവെന്ന് പറഞ്ഞുകേട്ടിരുന്നുവെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു.

 ഇതിനുള്ള മറുപടിയിലാണ് 2023-24 വർഷത്തെ ഭരണാനുമതി ലഭിക്കാത്ത മരാമത്ത് പണികളിൽ പത്ത് ലക്ഷം രൂപ അടങ്കൽ തുക നിശ്ചയിച്ചു 2 ലക്ഷം രൂപ ഈ വർഷം വകവരുത്തിയിട്ടുള്ള തായി അറിയിച്ചിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎൽഎയോട് ഈ വിഷയത്തിൽ കാര്യാലയത്തിൽ നിന്ന് പ്രൊപ്പോസൽ ആവശ്യപ്പെട്ട് കത്തും, ഓർമ്മക്കുറിപ്പും അയച്ചതായും അത് ലഭ്യമായാൽ ഉടൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ അക്കൗണ്ട്ൺസ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അയച്ച മറുപടി കുറിപ്പിൽ പറയുന്നുണ്ട്.

No comments