JHL

JHL

പ്രമുഖ സാഹിത്യകാരൻ സുറാബ് ഇന്ന് മൊഗ്രാലിൽ


മൊഗ്രാൽ.പ്രമുഖ എഴുത്തുകാരനും, അവാർഡ് ജേതാവുമായ സുറാബ്  ഇന്ന് വൈകുന്നേരം മൊഗ്രാലിലെത്തും. മൊഗ്രാൽ ദേശീയവേദി സംഘടിപ്പിക്കുന്ന വായനാദിനാചരണത്തിൽ സംബന്ധിക്കാനാണ് രാത്രി ഏഴുമണിക്ക് മൊഗ്രാൽ ദേശീയവേദി ഓഫീസിലെത്തുന്നത്.

കാസർകോട് ജില്ലയിലെ നീലേശ്വരം സ്വദേശിയായ സുറാബ് ആനുകാലികങ്ങളിൽ കഥ,കവിത,നോവൽ അനുഭവം എഴുതുന്നു.ഇതിനകം അമ്പതിലേറെ പുസ്തകങ്ങൾ എഴു തുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.കവിതയ്ക്ക് മലയാള മനോരമ യുവ അവാർഡ്,മഹാകവി കുട്ടമത്ത് അവാർഡ്, കാസർകോട് പബ്ലിക് സെർവെൻറ്സ് അവാർഡ്, അബുദാബി ശക്തി അവാർഡ്,കഥയ്ക്ക് കമലാസുരയ്യ അവാർഡ്,നോവലിന് കൈരളി ബുക്സ് അവാർഡ്,തിരക്കഥയ്ക്ക്‌ സെവൻ ആർട്ട്സ് ചിത്രഭൂമി  അവാർഡ് എന്നിവ സുറാബിന് ലഭിച്ച വലിയ പുരസ്കാരങ്ങളാണ്. 

2005ലെ അറേബ്യ അക്ഷരശ്രീ പുരസ്‌ക്കാരം,2025/26 മലയാള സാഹിത്യ അക്കാദമി റിസർച്ച് സെന്ററിന്റെ കവിതയ്ക്കുള്ള കൃതി ഫെല്ലോഷിപ്പും ലഭിച്ചി ട്ടുണ്ട്.2017 ലെ ഭരണഭാഷാവാചാരണത്തോടനുബന്ധിച്ചു കാസർകോട് ജില്ലാഭരണകൂടത്തിന്റെ ആദരവും ലഭിച്ചിരുന്നു. സംസ്ഥാന സ്കൂൾ / കുടുംബശ്രീ കാലോസവങ്ങളിൽ വിധികർത്താവായി നിന്നു. "അരയാക്കടവിൽ''എന്ന സിനിമക്ക് പാട്ടെഴുതിയും ശ്രദ്ധ നേടി.ഏറെക്കാലം കുടുംബസമേതം ഷാർജയിൽ ചിലവഴിച്ച സുറാബ് ഇപ്പോൾ എഴുത്തും,വായനയുമായി ബേക്കൽ കുന്നിൽ താമസിച്ച് വരുന്നു.

ഇന്ന് രാത്രി 7മണിക്ക് മൊഗ്രാൽ ദേശീയവേദി യൊരുക്കുന്ന വായനാദിനാ ചരണത്തിൽ ഉദ്ഘാടനം നിർവഹിച്ചു വായനാദിന സന്ദേശം നൽകും. അക്ഷരസ്നേഹികളായ മൂന്ന് വ്യക്തിത്വങ്ങൾക്ക് ദേശീയവേദി പ്രസ്തുത പരിപാടിയിൽ വെച്ച് "സ്നേഹാദരവ്''നൽകി ആദരിക്കും. ജനപ്രതിനിധികൾ ഉൾപ്പെടെ നാട്ടിലെ കലാ സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ-വിദ്യാഭ്യാസ രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

No comments