ഉള്ളാൾ പാക്കിസ്ഥാനാനാണെന്ന പരാമർശം ; കല്ലട്ക്ക പ്രഭാകർ ഭട്ടിനെതിരെ പ്രതിഷേധം വ്യാപകം
മംഗളൂരു (www.truenewsmalayalam.com): ദക്ഷിണ കന്നഡ ജില്ലയിലെ കേരള അതിർത്തിയുടെ കിടക്കുന്ന ഉള്ളാളിനെ കുറിച്ച് വിവാദ പരാമർശം നടത്തിയ ആർ എസ് എസ് നേതാവ് കല്ലട്ക പ്രഭാകർ ഭട്ടിനെതിരെ പ്രതിഷേധം വ്യാപകമായി.
മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൊന്നായ ഉള്ളാൾ പാകിസ്താനാണെന്നും ഇവിടെ നിന്ന് ഹിന്ദുവിനെ സാമാജികനായി തെരഞ്ഞെടുക്കണമെന്നുമാണ് ഇദ്ദേഹം ആഹ്വാനം ചെയ്തത് . മുതിർന്ന ആർ.എസ്.എസ് നേതാവ് കല്ലട്ക പ്രഭാകർ ഭട്ട്. പാകിസ്താനികളുടെ മനോഗതിയാണ് ഇവിടത്തുകാർ പുലർത്തുന്നതെന്നും ഗോ വധവും ലൗ ജിഹാദുമെല്ലാം ഇവിടെ പതിവാണെന്നും ഭട്ട് ആവർത്തിച്ചു. യു ടി ഖാദർ തുടർച്ചയായി ജയിച്ച സ്ഥലമാണ് ഉള്ളാൾ .
സ്ഥിരമായി വർഗീയ വിദ്വേഷം വമിക്കുന്ന പ്രസ്താവനകളിറക്കാറുള്ള ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്‌കൂളിൽ ഒരു വർഷം മുമ്പ് ഗാന്ധിജിയുടെ വധം പുനരാവിഷ്കരിച്ച് വിവാദം സൃഷ്ടിച്ചിരുന്നു.
തെൻറ പരാമർശത്തിൽ ഒരു ഖേദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post a Comment