JHL

JHL

കാസർഗോഡ്, മഞ്ചേശ്വരം കാറഡുക്ക ബ്ലോക്കുകളിൽ പുഴകളുടെ പുനരുജ്ജീവന പദ്ധതികളും റബര്‍ ചെക് ഡാം നിര്‍മാണവും ഉൾപ്പടെ കാസര്‍ഗോഡ് വികസന പാക്കേജില്‍ 46 ബൃഹത് പദ്ധതികളും 30 ന് ആരംഭിക്കും

കാസർഗോഡ്: ജില്ലയുടെ കാര്‍ഷിക മേഖലയ്ക്ക് ആശ്വാസമായി പുഴകളുടെ പുനരുജ്ജീവന പദ്ധതികളും റബര്‍ ചെക് ഡാം നിര്‍മാണവും ഉൾപ്പടെ കാസര്‍ഗോഡ് വികസന പാക്കേജില്‍ 46 ബൃഹത് പദ്ധതികളും 30 ന് ആരംഭിക്കും.14 പദ്ധതികൾ ഉദ്ഘാടനം ചെയ്യും. 32 പദ്ധതികൾ. നിർമാണം ആരംഭിക്കും. ആകെ 113.3 കോടി രൂപയുടെ ജല സംരക്ഷണ പദ്ധതികളാണ് നടപ്പിലാക്കുന്നത്. രാജ്യത്ത് ഭൂജലശോഷണത്തിൽ റെഡ് ലിസ്റ്റിലുള്ള കാസർഗോഡ്, മഞ്ചേശ്വരം, കാറഡുക്ക ബ്ലോക്കുകളിൽ രണ്ടുവർഷത്തിനകം ഭൂജല നിരപ്പ് വർധിപ്പിക്കാൻ പദ്ധതി വഴി സാധിച്ചു. 60 ലക്ഷം രൂപ മുടക്കി നിര്‍മിച്ച കാറഡുക്ക മുച്ചിലോട്ട് വിസിബി, 75 ലക്ഷം രൂപ ചെലവഴിച്ച വൊര്‍ക്കാടി-പൊയ്യനെക്കള വിസിബി, 55 ലക്ഷം രൂപ ചെലവിൽ പൂര്‍ത്തീകരിച്ച ബെള്ളൂര്‍-മട്ടിക്കേരി പെരുവത്തൊടി വിസിബി, 99.90 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച മഞ്ചേശ്വരം പാപ്പില-മച്ചംപാടി വിസിബി, ഒരു കോടി രൂപ ചെലവിൽ നിർമിച്ച മുളിയാര്‍ കല്ലുംകണ്ടം വിസിബി, പാണത്തൂര്‍ പുഴയ്ക്ക് കുറുകെ കള്ളാര്‍ പൂക്കയം ചെക്ക് ഡാം, 80 ലക്ഷം രൂപ വകയിരുത്തി നിര്‍മിച്ച പൈവളിഗെ നൂതിലാ പയ്യാര്‍കൊടി വിസിബി, 99 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സ്വര്‍ണഗിരിതോട്-മംഗല്‍പ്പാടി വയല്‍ വിസിബി, 99.90 ലക്ഷം രൂപ വകയിരുത്തി നിര്‍മിച്ച ഉദുമ കണ്ണംകുളം വിസിബി, 80 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ചിറാക്കല്‍ - കരിമ്പിന്‍ചിറ വിസിബി, 90 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച മടിക്കൈ പൂങ്കാംകുതിര്‍ വിസിബി, രണ്ടുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച കൊക്കോട് വിസിബി, 51 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കുറ്റിക്കോല്‍ ഉന്തത്തടുക്കം വിസിബി, 50 ലക്ഷം രൂപ ചെലവിൽ നിര്‍മിച്ച തിമിരി-പാലത്തേര വിസിബി എന്നിവയാണ് ഉദ്ഘാടനത്തിന് സജ്ജമായത്. ജനുവരി 30 ന് പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.

പുഴകളുടെ പുനരുജ്ജീവന
പദ്ധതി
ജലസംരക്ഷണം ഉറപ്പാക്കാന്‍ ജില്ലയിലെ പുഴകളുടെ പുനരുജ്ജീവനവും കാസര്‍ഗോഡ് വികസന പാക്കേജിലൂടെ ലക്ഷ്യമിടുന്നു. 573.4 ലക്ഷം രൂപയുടെ പദ്ധതികൾ . ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അഞ്ചു പുഴകളുടെ പുനരൂജ്ജീവന പദ്ധതികളാണ് ആരംഭിക്കുന്നത്. 66.5 മൂന്നു ലക്ഷം രൂപ ചെലവില്‍ മഞ്ചേശ്വരം സുറുമ തോട് പുനരുജ്ജീവനം, 2.21 കോടി രൂപ ചെലവില്‍ ശ്രീമല ബേത്തലം മാലാംകടപ്പ് തോട് പുനരുജ്ജീവനം, 89.4 ലക്ഷം രൂപ ചിലവില്‍ കല്‍മാടി തോട് പുനരുജ്ജീവനം,1.10 കോടി രൂപ ചെലവില്‍ മാനൂരിചാല്‍ പുനരുജ്ജീവനം, 86.5 ലക്ഷം രൂപ ചെലവില്‍ പനയ്ക്കല്‍ പുഴതോട് പുനരുജ്ജീവനം എന്നിവയാണ് 30 ന് പ്രവൃത്തി ഉദ്ഘാടനം നടക്കുന്ന പുഴകളുടെ പുനരുജ്ജീവന പദ്ധതികള്‍.
24.28 കോടി രൂപയുടെ
റബര്‍ ചെക് ഡാം നിര്‍മാണം
ജലശേഖരണത്തിനുള്ള ചെക്ക് ഡാമുകളില്‍ നൂതന മാര്‍ഗമായ റബര്‍ ചെക്കുഡാമുകള്‍ ജില്ലയില്‍ വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അഞ്ചിടങ്ങളിലാണ് റബര്‍ ചെക്കുഡാമുകള്‍ നിര്‍മിക്കുന്നത്.
62 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന മധുവാഹിനി പുഴയ്ക്ക് കുറുകെ ഷിരിബാഗിലു മട്ടത്തൂര്‍ റബര്‍ ചെക്ക് ഡാം, 48 ലക്ഷം രൂപ ചെലവില്‍ മാനടുക്കം എരിഞ്ഞിലം തോടിന് കുറുകെ തിമ്മഞ്ചാലില്‍ റബര്‍ ചെക്ക് ഡാം, 26.8 ലക്ഷം രൂപ ചിലവില്‍ നിര്‍മിക്കുന്ന ആലന്തട്ട-നാപ്പച്ചാല്‍ റോഡിന് കുറുകെ കാവുംചിറ പോത്തോടനില്‍ കക്കൂറ വയലില്‍ റബര്‍ ചെക്ക് ഡാം, 26 ലക്ഷം രൂപ ചെലവില്‍ മാണിയാട്ട് തോടിനു കുറുകെ കാലിക്കടവില്‍ റബര്‍ ചെക്ക് ഡാം നിര്‍മാണം, 80 ലക്ഷം രൂപ ചെലവില്‍ മഞ്ചേശ്വരം പുഴക്ക് കുറുകെ പാമ്പന്‍കുഴിയില്‍ റബര്‍ ചെക്ക് ഡാം നിര്‍മാണം എന്നീ പദ്ധതികളാണ് തയാറായിരിക്കുന്നത്. ഇവയുടെ പ്രവൃത്തി ഉദ്ഘാടനവും 30 ന് നടക്കും.

No comments