JHL

JHL

പരാതി നല്‍കി തിരിച്ചുപോയ അമ്മയ്ക്കും മകള്‍ക്കും നേരെ യുവാക്കളുടെ ആക്രമണം

 


തിരുവനന്തപുരം: ചൈൽഡ് ലൈനിൽ പരാതി നൽകി മടങ്ങിയ അമ്മയ്ക്കും മകൾക്കും നേരെ ആക്രമണം. പൂവച്ചൽ കുറകോണം സ്വദേശിനി ബബിതക്കും മകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 10.30-നാണു സംഭവം. തിരുവനന്തപുരത്തുനിന്നുകാട്ടാക്കടയിൽ എത്തിയ ഇവർ പൂവച്ചൽ ഭാഗത്തേക്ക് ബസ് ഇല്ലാത്തതിനാൽ കാൽനടയായി വരികെയായിരുന്നു. പൂവച്ചൽ പുന്നാംക്കരിക്കകം വളവിൽവച്ച് ബൈക്കിൽ എത്തിയ രണ്ടു യുവാക്കൾ ബബിതയോടെ കൂടെ വരാനും അഞ്ഞൂറ് രൂപ നൽകാം എന്നും പറഞ്ഞു.തുടർന്ന് ഇവർ യുവാക്കളെ ചീത്ത വിളിച്ചു.മടങ്ങിപ്പോയയുവാക്കൾതിരിച്ചെത്തി ബബിതയുടെ നാഭിക്ക് തൊഴിച്ചു. ഇതിനിടെ, നിയന്ത്രണം വിട്ട ബൈക്ക് എതിർദിശയിലേക്കു പാഞ്ഞു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ പോലീസിനെ അറിയിച്ച ശേഷം ബബിതയെ കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബൈക്ക് ഓടിച്ചിരുന്ന ഇരുവരെയും വാഹനത്തെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. തങ്ങളെ യുവാക്കൾ പിന്തുടർന്നിരുന്നതായി ബബിത പറഞ്ഞു. വിതുര സ്വദേശികൾ ആണെന്നാണ് ബൈക്ക് യാത്രികരായ ഇവർ പോലീസിനോട് നാട്ടുകാരോടും പറഞ്ഞത്. പോത്തോൻകോട്ടുള്ള സുഹൃത്തിനു കാശ് കൊടുക്കാൻ പോയതാണെന്നും കാട്ടാക്കടയിൽ മദ്യപിക്കാനാണ് വന്നതെന്നും ഇവർ പറഞ്ഞു

No comments