രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് കുമ്പളയിൽ ഉജ്ജ്വല തുടക്കം
കുമ്പള (www.truenewsmalayalam.com):രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് കുമ്പളയിൽ ഉജ്ജ്വല തുടക്കമായി. സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജാഥക്ക് തുടക്കം കുറിച്ചത്. . കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാര്‍ ആണ്. എല്ലാ തട്ടിപ്പുകളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആയിരുന്നു എന്നുള്ളതാണ് സത്യമെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യ കേരള യാത്ര ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം.
മന്ത്രിമാര്‍ക്ക് പോലും കടന്നുചെല്ലാന്‍ കഴിയാത്ത മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇരുമ്പ് കോട്ടയ്ക്കകത്ത് എങ്ങനെയാണ് സ്വപ്ന യഥേഷ്ടം കടന്നുചെന്നത്. മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചേര്‍ന്ന് കൊള്ളക്കാര്‍ക്ക് ഒത്താശ ചെയ്തുകൊടുത്തത് മറക്കാറായിട്ടില്ല. അദേഹം ആഞ്ഞടിച്ചു.
കേരളത്തെ മോചിപ്പിക്കാന്‍ വേണ്ടിയുള്ള ദൗത്യമാണിത്. 35 രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന മണ്ണാണിത്. നാല് ലോക്കപ്പ് കൊലപാതകങ്ങള്‍, 7 മാവോയിസ്സുകളെ വെടിവെച്ചുകൊലപ്പെടുത്തി. ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളെ പോലെ നാടുമുഴുവന്‍ നടന്ന വര്‍ഗീയത പറയുകയാണ് സിപിഎം. കേരളത്തില്‍ വര്‍ഗീയത ആളിക്കത്തിക്കാനാണ് ശ്രമം. ഈ വര്‍ഗീയതയ്‌ക്കെതിരെയാണ് യുഡിഎഫിന്റെ പോരാട്ടം. ജനങ്ങളുടെ മാനിഫെസ്‌റ്റോ ആയിരിക്കും യുഡിഎഫിന്റേതെന്നും അദേഹം വ്യക്തമാക്കി.
Post a Comment