ദേശീയപാത; കാസർകോട് ജില്ലയിൽ 56 സ്ഥലങ്ങളിൽ ദുരന്ത സാധ്യത
അവക്ക് വേഗത്തില്‍ സാധ്യമായ പരിഹാരങ്ങളും നിർദേശിച്ചു. കാലവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് മണ്ണിടിച്ചിലും വെള്ളക്കെട്ടും തടയാന്‍ നടപടി സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിയോടും നിർമാണ കരാര്‍ കമ്പനിയോടും കലക്ടര്‍ കെ. ഇമ്പശേഖര്‍ നിര്‍ദേശിച്ചു. ദേശീയപാതയിലെ ദുരന്തനിവാരണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു.
ദുരന്തനിവാരണ പ്രവൃത്തി ഉറപ്പുവരുത്താന്‍ നിരീക്ഷണത്തിന് തഹസില്‍ദാര്‍മാരെ ചുമതലപ്പെടുത്തി. കുന്നിടിച്ചില്‍ ഭീഷണി, സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് കൊണ്ടുള്ള പ്രശ്നങ്ങള്‍, ഓവുചാല്‍ സംവിധാനത്തില്‍ അപാകത, ഗതാഗത തടസ്സം, പ്രധാന പാതയിലെയും പാര്‍ശ്വപാതകളിലെയും വെള്ളക്കെട്ട് തുടങ്ങിയവയാണ് യോഗത്തില്‍ അവതരിപ്പിച്ചത്.എന്നാല്‍, കൂടുതല്‍ പ്രദേശങ്ങളില്‍ പ്രശ്നങ്ങളുള്ളതായി ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. റവന്യൂ ഉദ്യോഗസ്ഥരെ കാലവര്‍ഷത്തിനു മുമ്പുതന്നെ ഇതിനായി നിയോഗിച്ചതായും കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
കാലവര്‍ഷത്തിനു മുമ്പ് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും മണ്ണിടിച്ചില്‍ തടയുന്നതിനും നടപടി സ്വീകരിക്കാന്‍ നിർമാണ കമ്പനികള്‍ക്ക് നിർദേശം നല്കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ കെ ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു.
Post a Comment