JHL

JHL

കാലവർഷം തദ്ദേശ സ്ഥാപനങ്ങളിൽ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍; കുമ്പളയിൽ കൺട്രോൾ റൂം തുറന്നു ; അടിയന്തിര സാഹചര്യത്തിൽ ബന്ധപ്പെടാം

 

കുമ്പള : കാലവർഷം  തദ്ദേശ സ്ഥാപനങ്ങളിൽ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ കളക്ടർ പ്രഖ്യാപിച്ച്ചു. തുടർന്ന്  കുമ്പളയിൽ കൺട്രോൾ റൂം തുറന്നു.  അടിയന്തിര സാഹചര്യത്തിൽ 9747017962 , 9895689016 , 7829662025 എന്നീ നമ്പറുകളിൽ  ബന്ധപ്പെടാം.

 കാലവര്‍ഷത്തോടനുബന്ധിച്ച് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കിയെന്നും ജില്ലയിലെ 148 ഇടങ്ങളില്‍ റവന്യൂമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം
അവശ്യഘട്ടത്തില്‍ ക്യാമ്പുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങളായെന്നും ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും സെക്രട്ടറിമാരും വില്ലേജ് ഓഫീസര്‍മാരും  പങ്കെടുത്ത കാലവര്‍ഷത്തോടനുബന്ധിച്ചുള്ള പ്രതിസന്ധികള്‍ നേരിടുന്നതുമായി ബന്ധപ്പെട്ട യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഈ വര്‍ഷം കാലവര്‍ഷം എട്ട് ദിവസം നേരത്തെ ആരംഭിച്ചിരിക്കുകയാണെന്നും ഇത്തവണ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട് അതിനാല്‍ ജില്ലയില്‍ വലിയ ജാഗ്രത ആവശ്യമാണെന്നും ജില്ലാകളക്ടര്‍ പറഞ്ഞു.

മഴക്കാലത്ത് ഒരു ജീവന്‍ പൊലും പൊലിയാതെ സംരക്ഷിക്കാന്‍ നമുക്ക് സാധിക്കണം. പ്രശ്‌നബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറാന്‍ സജ്ജരാക്കണം. മാറ്റിപാര്‍പ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റില്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് മുന്‍തൂക്കം നല്‍കണം.ദേശീയപാതയില്‍ വെള്ളക്കെട്ടും അതിനോട് അനുബന്ധിച്ചുള്ള അസൗകര്യങ്ങളും ലഘൂകരിച്ച് പരിഹാരം കാണുന്നതിനായി ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ മികച്ച പ്രവര്‍ത്തനമാണ് കാണിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വില്ലേജ് ഓഫീസര്‍മാരെ കളക്ടര്‍ അഭിനന്ദിച്ചു.  

ജില്ലയിലെ ഹോട്ട്‌സ്‌പോട്ടായ ബേവിഞ്ച, ദേശീയപാതയില്‍ അപകട സാധ്യതയുള്ള മറ്റ് പ്രദേശങ്ങളായ വീരമലക്കുന്ന്, മട്ടലായിക്കുന്ന് എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് കൃത്യസമയത്ത് തന്നെ തുറക്കണം എ്ന്നും കളക്ടര്‍ പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയുള്ള വലിയപറമ്പ പോലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും നിര്‍ദ്ദേശിച്ചു.

അപകട സാധ്യതയുളള പ്രദേശങ്ങള്‍ നേരത്തെ കണ്ടെത്തികഴിഞ്ഞിട്ടുണ്ടെന്നും ഇവിടങ്ങളിലെ അപകട ഭീഷണി ലഘൂകരിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. പഞ്ചായത്ത് തലത്തില്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കും. പഞ്ചായത്ത് ലെവല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ദുരന്തലഘൂകരണത്തിന് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങൾ പൂർത്തിയായെന്ന് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാര്‍ പറഞ്ഞു. വുഡ് കട്ടര്‍, ജെ.സി.ബി, ബോട്ട്, ആംബുലന്‍സ്, മുങ്ങല്‍, നീന്തല്‍ വിദഗ്ധര്‍ എന്നിവരെ ഉറപ്പാക്കാന്‍ പഞ്ചായത്തുകൾക്ക് നിര്‍ദ്ദേശം നല്‍കി. അപകട സാധ്യതയുള്ള ക്വാറികള്‍, ട്രക്കിങ് പ്രവൃത്തികള്‍ തുടങ്ങിയവ നിര്‍ത്തിവെക്കാനും നിര്‍ദ്ദേശിച്ചു.  തൊഴിലുറപ്പ് പ്രവൃത്തികള്‍ നടക്കുന്ന പ്രദേശങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ അപകട ഭീഷണിയില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശിച്ചു.

സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങളിലെ കെട്ടിടങ്ങളും പരിസരവും പാതയോരങ്ങളും അപകടസാധ്യതയില്ലെന്ന് ഉറപ്പാക്കണം. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വില്ലേജ് ഓഫീസര്‍മാരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. എ.ഡി.എം, താഹ്സില്‍ദാര്‍മാര്‍ എന്നിവരാണ് കാലവര്‍ഷവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ ഏകോപിപ്പിക്കുന്നത്. ജില്ലാതലത്തില്‍ നിന്ന് ലഭിക്കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ താഴെതട്ടില്‍ എത്തിക്കാനും തദ്ദേശ സ്ഥാപന തലത്തിലുള്ള അപകടങ്ങള്‍ ലഘൂകരിക്കാനും വില്ലേജ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണം. എ.ഡി.എം പി. അഖില്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷമീന ടീച്ചര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ പി.പി പ്രസന്നകുമാരി, യു.പി താഹിറ യൂസഫ്, ഗിരിജ മോഹന്‍, സി.വി പ്രമീള, മുരളി പയ്യങ്ങാനം, എം.കുമാരന്‍, പി.ശ്രീജ, ടി.കെ രവി, എ.ജി അജിത്ത്കുമാര്‍, കെ.ഗോപാലകൃഷ്ണ, പി. ലക്ഷ്മി, ബി. ശാന്ത, സുന്ദരി ആര്‍ ഷെട്ടി, വി.കെ ബാവ, അഡ്വ. എ.പി ഉഷ, എസ്. പ്രീത, ഖാദര്‍ ബദരിയ, പി.വി മുഹമ്മദ് അസ്ലം, ടി.കെ നാരായണന്‍,  വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


No comments