ദേശീയ പാത : സർക്കാർ സുരക്ഷ ഉറപ്പാക്കണം - വെൽഫെയർ പാർട്ടി
കാസർകോട്: നിർമ്മാണം നടക്കുന്ന ദേശീയ പാത 66 ഉം സർവ്വീസ് റോഡും വേനൽ മഴയിൽ തന്നെ തകർന്നത് ഗൗരവത്തിൽ കാണണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജില്ലയിൽ 56 ഇടങ്ങളിൽ അപകട സാധ്യതയുണ്ട് എന്ന് ജില്ലാ കലക്ടർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തൽ അതീവ ഗൗരവമാണ്. ദേശീയ പാത തകരുന്നത് വാഹന യാത്രക്കാരുടെയും കാൽ നട യാത്രക്കാരുടെയും പരിസര വാസികളുടെയും ജീവന് ഭീഷണി ഉയർത്തുകയാണ്. പാത നിർമ്മാണത്തിൽ കേരളത്തിൻ്റെ കാലാവസ്ഥയും പരിസ്ഥിതിയും പരിഗണിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് വിദഗ്ധർ തന്നെ ചൂണ്ടികാട്ടുന്നുണ്ട്. ഇക്കാര്യങ്ങൾ വെൽഫയർ പാർട്ടിയും സാമൂഹ്യ പ്രസ്ഥാങ്ങളും നിരന്തരം ഉണർത്തിയിട്ടും ചെവികൊള്ളാത്ത ഭരണ ഉദ്യോഗസഥ അധികാരിവർഗ്ഗമാണ് അപകടത്തിന് ഉത്തരവാദികൾ. ഭരണ മികവ് കാണിക്കാൻ ദേശീയപാതാ വികസനത്തിൻ്റെ ക്രഡിറ്റ് ഏറ്റെടുത്ത സംസ്ഥാന സർക്കാർ അപകടത്തിൻ്റെ വീഴ്ചയും സ്വയം ഏറ്റെടുക്കാൻ തയ്യാറാവണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് ടി.കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി.എച്ച് ബാലകൃഷ്ണൻ , സി.എ യൂസുഫ്, ലത്തീഫ് കുമ്പള , മഹ്മൂദ് പള്ളിപ്പുഴ, സഹീറ ലത്തീഫ്, സി.എച്ച് മുത്തലിബ്, വി.കെ അഫ്സൽ എന്നിവർ സംസാരിച്ചു.
Post a Comment