JHL

JHL

കുമ്പള ടോൾ വിവാദം ജില്ലാ കലക്ടർ വിളിച്ച യോഗം സ്വാഗതാർഹം. നിർമ്മാണ പ്രവർത്തനവുമായി മുമ്പോട്ടു പോയാൽ ശക്തമായ സമര പരിപാടികൾക്കു തുടക്കം കുറിക്കും :എസ്ഡിപിഐ

കുമ്പള: കുമ്പളയിൽ ദേശീയപാത 66-ൽ നിർമ്മാണത്തിലിരിക്കുന്ന ടോൾ ബൂത്തിനെതിരെ ജില്ലാതലത്തിൽ നടന്ന ബഹുജന പ്രതിഷേധങ്ങൾ തുടർന്നാണ് ടോൾ ബൂത്ത് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്. 2008ലെ ടോൾ നിയമത്തെ ലംഘിച്ചാണ് ഈ നിർമാണം നടക്കുന്നത് എന്നതാണ് പ്രതിഷേധത്തിന്റെ അടിസ്ഥാനകാരണം.

ഇതിനോടനുബന്ധിച്ച് ജില്ലാ കളക്ടർ ചെയർമാനായി നാല് എം.എൽ.എമാരും ഒരു എം.പിയും ഹൈവേ വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം വിളിച്ചിരിക്കുന്നത് പ്രശംസനീയമായ നടപടിയാണെന്ന് എസ്.ഡി.പി.ഐ അറിയിച്ചു. പക്ഷേ, സമരത്തിന് നയമായ ആക്ഷൻ കമ്മിറ്റി അംഗങ്ങളെയും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്നത് ഗുരുതരമായ വീഴ്ചയാണെന്നും ഇതിനെ പുനഃപരിശോധിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

നിലവിൽ ടോൾ ബൂത്ത് നിർമ്മാണം 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. അതേസമയം, 60 കിലോമീറ്ററിനുള്ളിൽ മറ്റൊരു ടോൾ സ്ഥാപിക്കരുതെന്ന കേന്ദ്രനിയമം ലംഘിച്ചുവെന്നും എസ്ഡിപിഐ വ്യക്തമാക്കി.

ജില്ലാ കളക്ടറുടെ നേത്യത്വത്തിലുള്ള യോഗത്തിനുശേഷവും ദേശീയപാത അതോറിറ്റി ടോൾ നിർമാണവുമായി മുന്നോട്ട് പോകുകയാണെങ്കിൽ, ശക്തമായ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും പാർട്ടി നേതൃത്വം നൽകുമെന്നും എസ്.ഡി.പി.ഐ കുമ്പള പഞ്ചായത്ത് പ്രസിഡൻറ് നാസർ ബംബ്രാണ മുന്നറിയിപ്പ് നൽകി.

No comments