വിദ്യാലയങ്ങൾ തുറക്കും മുൻപ് സുരക്ഷാ ഓഡിറ്റ് പൂർത്തിയാക്കണം
കാസർകോട് : വിദ്യാലയങ്ങൾ തുറക്കുന്നതിന് മുൻപ് സുരക്ഷാ ഓഡിറ്റ് പൂർത്തീകരിക്കാൻ നിർദേശം. ജില്ലയിലെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന വകുപ്പ് മേധാവികളുടെയും പഞ്ചായത്ത്, നഗരസഭാ സെക്രട്ടറിമാരുടെയും യോഗത്തിൽ അധ്യക്ഷനായ എഡിഎം പി. അഖിലാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. സ്‌കൂൾ പരിസരം ശുചീകരിക്കാനും അപകടസാധ്യതയുള്ള മരച്ചില്ലകളും മരങ്ങളും നീക്കാനും നടപടിയുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എൽഎഎൻഎച്ച് ഡെപ്യൂട്ടി കളക്ടറെ നിയോഗിച്ചു. അടിയന്തരഘട്ടങ്ങളിൽ അപകടാവസ്ഥയിലായ മരങ്ങളും മരച്ചില്ലകളും മുറിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് എഡിഎം പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളിൽ ദുരന്തസാധ്യതാ പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഓറഞ്ച് ബുക്ക് നിർദേശ പ്രകാരം തദ്ദേശസ്ഥാപനങ്ങളിലെ ചുരുങ്ങിയത് രണ്ട് വാർഡുകൾക്ക് ഒന്ന് എന്ന കണക്കിൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ജി. സുധാകരൻ പറഞ്ഞു. പത്ത് വീടുകൾക്ക് ഒരു വൊളന്റിയർ എന്ന കണക്കിൽ വൊളന്റിയർമാരെ ചുമതലപ്പെടുത്തി. ദുരന്ത ആഘാതം കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി എംസിഎഫുകളിൽനിന്നും അജൈവമാലിന്യം പൂർണമായും നീക്കെചെയ്യുമെന്നും മാലിന്യനിർമാർജനത്തിന് ഹരിതകർമസേന സജ്ജമായിട്ടുണ്ടെന്നും അറിയിച്ചു. പാലങ്ങൾ, കൾവർട്ടുകൾ എന്നിവയുടെ അടിയിലുള്ള തടസ്സം നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് ഇതര സംസ്ഥാനതൊഴിലാളികളുടെ ക്യാമ്പുകളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്കെതിരെയും മഴക്കാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രാദേശികസമിതി യോഗങ്ങൾ ചേരുകയാണെന്നും ആരോഗ്യവകുപ്പ് പ്രതിനിധി അറിയിച്ചു.
സ്കൂളുകൾ തുറക്കുന്നതിന് മുൻപ് അവിടത്തെ കുടിവെള്ള സ്രോതസ്സുകൾ പരിശോധിക്കും. കടലാക്രമണം നേരത്തേ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ജിയോബാഗ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേജർ ഇറിഗേഷൻ എഇ അറിയിച്ചു. കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ടെന്നും റെസ്‌ക്യൂ ബോട്ടുകൾക്ക് ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് പ്രതിനിധി പറഞ്ഞു. ജില്ലയിലെ മുഴുവൻ അങ്കണവാടികളിലും മഴക്കാലപൂർവ ശുചീകരണത്തിനും മഴ മുന്നൊരുക്കങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് വനിത-ശിശുവികസന വകുപ്പ് ഓഫീസർ അറിയിച്ചു.
തദ്ദേശസ്ഥാപനങ്ങളിൽ ദുരന്തസാധ്യതാ പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഓറഞ്ച് ബുക്ക് നിർദേശ പ്രകാരം തദ്ദേശസ്ഥാപനങ്ങളിലെ ചുരുങ്ങിയത് രണ്ട് വാർഡുകൾക്ക് ഒന്ന് എന്ന കണക്കിൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ജി. സുധാകരൻ പറഞ്ഞു. പത്ത് വീടുകൾക്ക് ഒരു വൊളന്റിയർ എന്ന കണക്കിൽ വൊളന്റിയർമാരെ ചുമതലപ്പെടുത്തി. ദുരന്ത ആഘാതം കൂടുതൽ ഉണ്ടാകാൻ സാധ്യതയുള്ള വിഭാഗങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി എംസിഎഫുകളിൽനിന്നും അജൈവമാലിന്യം പൂർണമായും നീക്കെചെയ്യുമെന്നും മാലിന്യനിർമാർജനത്തിന് ഹരിതകർമസേന സജ്ജമായിട്ടുണ്ടെന്നും അറിയിച്ചു. പാലങ്ങൾ, കൾവർട്ടുകൾ എന്നിവയുടെ അടിയിലുള്ള തടസ്സം നീക്കി നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് ഇതര സംസ്ഥാനതൊഴിലാളികളുടെ ക്യാമ്പുകളിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾക്കെതിരെയും മഴക്കാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രാദേശികസമിതി യോഗങ്ങൾ ചേരുകയാണെന്നും ആരോഗ്യവകുപ്പ് പ്രതിനിധി അറിയിച്ചു.
സ്കൂളുകൾ തുറക്കുന്നതിന് മുൻപ് അവിടത്തെ കുടിവെള്ള സ്രോതസ്സുകൾ പരിശോധിക്കും. കടലാക്രമണം നേരത്തേ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ജിയോബാഗ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മേജർ ഇറിഗേഷൻ എഇ അറിയിച്ചു. കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ടെന്നും റെസ്‌ക്യൂ ബോട്ടുകൾക്ക് ക്വട്ടേഷൻ ക്ഷണിച്ചിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് പ്രതിനിധി പറഞ്ഞു. ജില്ലയിലെ മുഴുവൻ അങ്കണവാടികളിലും മഴക്കാലപൂർവ ശുചീകരണത്തിനും മഴ മുന്നൊരുക്കങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് വനിത-ശിശുവികസന വകുപ്പ് ഓഫീസർ അറിയിച്ചു.
Post a Comment