JHL

JHL

അസാധാരണ പ്രതിഭ ആദവിന്റെ സിദ്ധി ശ്രദ്ധ നേടുന്നു

കുമ്പള  : കാസറകോട്ടെ ശിശു പ്രതിഭ ആദവ് റെക്കോർഡ് ബുക്കിൽ ഇടം നേടി ശ്രദ്ധ യാകർഷിക്കുന്നു. നന്നേ ചെറുപ്പത്തിലെ വാക്കുകൾ ഉച്ഛരിക്കുന്നതിൽ അസാമാന്യമായ കഴിവാണ് പെറുവാഡ് മാളിയങ്കര സ്വദേശി സന്ധ്യയുടെയും മായിപ്പാടി സ്വദേശി രതീഷിന്റെയും മകൻ പ്രകടിപ്പിച്ചത്.

ഒരു വയസ്സും എട്ടു മാസവും കഴിയുന്നതിനു മുൻപേ 9 തരം വാഹനങ്ങൾ, 8 ശരീര ഭാഗങ്ങൾ,
എട്ടു പഴ വർഗ്ഗങ്ങൾ, 4 പച്ചക്കറികൾ,
6 മൃഗങ്ങൾ, 3 പക്ഷികൾ,  , 6 ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, 3 സൗന്ദര്യ വർദ്ധക വസ്തുക്കൾ, 4 ഭക്ഷ്യ പദാർത്ഥങ്ങൾ, 2 പ്രശസ്ത വ്യക്തികൾ, 10 മറ്റു പല വക വസ്തുക്കൾ എന്നിവ തിരിച്ചറിഞ്ഞു അവയുടെ പേരുകൾ വ്യക്തമായി ഉച്ചരിച്ചു കൊണ്ടാണ് ആദവ് ശ്രദ്ധ നേടിയത്.

 ഇക്കാര്യം അംഗീകരിച്ചു കൊണ്ട് ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സും കലാം വേൾഡ് റെക്കോഡ്സും ഈ മിടുക്കന്റെ കഴിവ് പരിശോധിച്ചു സാക്ഷ്യ പത്രം നൽകിയിട്ടുണ്ട്.

അമ്മ, അച്ഛൻ എന്നീ വാക്കുകൾ ഉച്ചരിക്കുന്നതിനു മുൻപ് ഈ ബാലൻ വെറും എട്ടു മാസം പ്രായത്തിൽ അമ്മാവൻ അജിത്തിന്റെ പേര് കൃത്യമായി പറഞ്ഞപ്പോഴാണ് വീട്ടുകാർക്ക് ഇവന്റെ സിദ്ധിയിൽ കൗതുകം തോന്നി ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് വളരെ വേഗത്തിൽ ആദവ് ഓരോ വസ്തുക്കൾ തിരിച്ചറിഞ്ഞു അവയുടെ പേരുകൾ പറഞ്ഞു തുടങ്ങി.

സാധാരണ ഗതിയിൽ ഒരു വർഷം എട്ടു മാസം പ്രായമുള്ള ഒരു കുട്ടിക്ക് 25-50 വാക്കുകൾ ആണ് ശരാശരി പറയാൻ സാധിക്കുക എന്ന് ഇംഗ്ലണ്ടിലെ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കുട്ടികളുടെ സംസാരം സംബന്ധിച്ച ശാസ്ത്രത്തിൽ ഗവേഷണം നടത്തി ഇപ്പോൾ ഖത്തറിലെ മുൻ നിര സ്‌പീച്ച് തെറാപ്പിസ്റ്റ് ആയ കുമ്പള സ്വദേശി നിലോഫർ ബിൻത് നിസാർ അഭിപ്രായപ്പെട്ടു. ആ സ്ഥാനത്താണ് ആദവ് ഇരുന്നൂരിലേറെ വസ്തുക്കൾ തിരിച്ചറിഞ്ഞു അവയുടെ പേരുകൾ മനസ്സിലാക്കി സ്ഫുടമായി ഉച്ചരിക്കുന്നതും. ഇത് സവിശേഷതയാർന്ന കഴിവ് തന്നെയാണ് എന്ന് അവർ തുടർന്ന് പറഞ്ഞു.

No comments