JHL

JHL

പ്രൊഫസർ വി ഗോപിനാഥൻ അന്തരിച്ചു; കാസർകോട് ട്രാവൽ ക്ലബിൻ്റെ മലപ്പുറം ജില്ലാ പഠനയാത്രക്കിടെയാണ് മരണം

കാസർകോട്: ജില്ലയിലെ  പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ന്ന പ്രൊഫസർ വി ഗോപിനാഥൻ അന്തരിച്ചു. കാസർകോട് ട്രാവൽ ക്ലബിൻ്റെ മലപ്പുറം ജില്ലാ പഠനയാത്രക്കിടെയാണ് മരണം. പഠന യാത്രാ സംഘത്തോടൊപ്പം മലപ്പുറം നിലമ്പൂരായിരുന്ന അദ്ദേഹത്തിന് ഇന്നലെ രാത്ര 12 മണിയോടെ ശ്വാസം തടസ്സം ദുസ്സഹമാവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ അദ്ദേഹത്തെ വണ്ടൂർ നിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെയാണ് പ്രകൃതി പഠനവുമായി ബന്ധപ്പെട്ടു സംഘാംഗങ്ങൾ മലപ്പുറത്തേക്കു യാത്ര തിരിച്ചത്.  രാവിലെ പഠന സന്ദർശനത്തിനുള്ള രൂപരേഖ തയ്യാറാക്കിയ ശേഷം ഉറങ്ങാൻ കിടന്നതായിരുന്നു. ഭാര്യ പ്രൊഫസറും കാസർകോട് ഗവ. കോളേജ് മുൻ പ്രിൻസിപ്പലുമായ ശ്രീമതിയും ഒപ്പമുണ്ടായിരുന്നു. കാസർകോട് ഗവ. കോളേജ് പ്രിൻസിപ്പൽ, ഉത്തരമേഖലാ കൊളേജിയേറ്റ് ഡയറക്ടർ തുടങ്ങിയ ഔദ്യോഗികനിലകളിൽ പ്രൊഫ.വി. ഗോപിനാഥൻ പ്രവർത്തിച്ചിരുന്നു. കാസർകോട് മേഖലയുടെ പുരോഗമന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഘടനകൾ, വിദ്യാഭ്യാസ- സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, കാലാ – സാഹിത്യ കൂട്ടായ്മകൾ, പൊതുപ്രവർത്തനങ്ങൾ എന്നിവയിലെല്ലാം നിറസാന്നിധ്യമായിരുന്നു അദ്ദേഹം. കാസർകോട് ട്രാവൽ ക്ലബിൻ്റെ മലപ്പുറം ജില്ലാ പഠനയാത്രക്കായാണ് ചൊവ്വാഴ്ച രാവിലെ കാസർകോട്ടു നിന്നു പ്രകൃതി സ്നേഹികൾക്കൊപ്പം യാത്ര പുറപ്പെട്ടത്. മകൾ ശ്രുതി മനോജ് അമേരിക്കയിൽ എഞ്ചിനിയറാണ്. മറ്റൊരു മകൾ ശ്വേത കണ്ണൂരിൽ ഡോക്ടറാണ്. അദ്ദേഹത്തിൻറെ  വേർപാട് സഹപ്രവർത്തകരെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

No comments