JHL

JHL

അബിമന്യു കൊലപാതകം സംഘ പരിവാർ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കണം പിഡിപി


 (www.truenewsmalayalm.com 17.04.2021)

വർഷങ്ങളുടെ  ഇടവേളക്ക് ശേഷം അടുത്ത കാലത്തായി വളളികുന്നത്ത് നടക്കുന്ന അക്രമ സംഭവങ്ങളെ നിസാരവൽക്കരിച്ച അധികാരികളുടെ അലംഭാവമാണ് വള്ളികുന്നം പടയണിവട്ടം ക്ഷേത്രത്തിൽ ഉൽസവത്തിനിടയിൽ അഭിമന്യൂ എന്ന പത്താം ക്ലാസ് കാരൻ ആർഎസ്എസ്  കാരുടെ കൊലക്കത്തിക്ക് ഇരയാകേണ്ടി വന്നത് .നാട്ടിലെ ക്യിമിനലുകളെ സംരക്ഷിക്കുന്നതും അവർക്ക് തണലാകുന്നതുമായ രാഷ്ട്രീയം സംഘ് പരിവാർ അവസാനിപ്പിക്കണം . വർഷങ്ങളുടെ ഇടവേളക്ക് ശേഷം വള്ളികുന്നത്തെ സാദാരണക്കാരുടെ മനസ്സമാദാനം നഷ്ട്ടപ്പെടുത്തുന്നതിന് വേണ്ടി ആർഎസ്എസ് വീണ്ടും രംങ്ങത്ത് വന്നിരിക്കുകയാണെന്നും പി ഡി പി കുറ്റപ്പെട്ത്തി .ഇത്തരം പ്രവർത്തനങ്ങളും സംഘർഷങ്ങളും വളളിക്കുന്നത്തിൻ്റെ മതേതരത്വത്തിൻ്റെയും മതസൗഹാർദ്ധത്തിൻ്റെയും മാനവീക സൗഹൃദത്തിനെയും നഷ്ട്ടപ്പെടുത്തുമെന്നും, ഇത്തരം വർഗ്ഗീയ ശക്തികളെ പരാജയപ്പെട്ത്തുവാൻ വള്ളികുന്നത്തെ മതേതര ശക്തികൾ യോജിച്ച് നിൽക്കണമെന്നും കൊല്ലപ്പെട്ട അഭിമന്യൂവിൻ്റെ വീട് സന്ദർഷിച്ച് കൊണ്ട് പിഡിപി നേതാക്കൾ മുന്നറിയിപ്പ് നൽകി .പിഡിപി സംസ്ഥാന സെക്രട്ടറി അൻവർ താമരക്കുളം , ആലപ്പുഴ ജില്ലാ സെക്രട്ടറി രാമഞ്ചിറ ഷെറഫുദ്ധീൻ നേതാക്കളായ സിനോജ് താമരക്കുളം . ജമ്പാർ , നൗഷാദ് എന്നിവർ നേതാക്കളെ അനുഗമിച്ചു.


No comments