ഓക്സിജൻ കിട്ടാതെ ആരും മരിച്ചിട്ടില്ല'; വാർത്ത നിഷേധിച്ച് ദില്ലി ഗംഗാറാം ആശുപത്രി അധികൃതർ
ദില്ലി: (www.truenewsmalayalam.com 23.04.2021)
ഓക്സിജൻ കിട്ടാതെ 24 മണിക്കൂറിനുള്ളിൽ 25 പേർ മരിച്ചെന്ന മെഡിക്കൽ ഡയറക്ടറുടെ വാർത്താക്കുറിപ്പിനെതെിരെ ദില്ലി ഗംഗാറാം ആശുപത്രി മാനേജ്മെന്റ്. ഓക്സിജൻ കിട്ടാതെ രോഗികൾ മരിച്ചെന്ന പ്രസ്താവന ശരിയല്ല. എല്ലാ രോഗികൾക്കും ഓക്സിജൻ നൽകാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഓക്സിജൻ കിട്ടാതെ ആരും മരിക്കില്ല. മുടക്കമില്ലാതെ ഓക്സിജൻ നൽകാമെന്ന് ഇനോക്സ് കമ്പനി അറിയിച്ചിട്ടുണ്ടന്നും ചെയർമാൻ അറിയിച്ചു.
ഇന്ന് രാവിലെയാണ് 25 പേർ മരിച്ചെന്നറിയിച്ച് മെഡിക്കൽ ഡയറക്ടർ വാർത്താക്കുറിപ്പ് ഇറക്കിയത്. 60 പേരുടെ നില ഗുരുതരമാണ്. 2 മണിക്കൂർ കൂടി നൽകാനുള്ള ഓക്സിജനേ ആശുപത്രിയിൽ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവം ദേശീയതലത്തിൽ തന്നെ ചർച്ചയായി. തുടർന്ന് ഗംഗാറാം ആശുപത്രിയിലേക്ക് ഓക്സിജൻ എത്തിച്ച് തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വാർത്ത നിഷേധിച്ച് ആശുപത്രി മാനേജ്മെന്റ് രംഗത്തു വന്നിരിക്കുന്നത്.
അതിനിടെ, കൊവിഡ് രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിനിടെ പൊട്ടിത്തെറിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ദില്ലിയിലേക്ക് ഓക്സിജൻ വിതരണം ഉറപ്പിക്കാൻ കേന്ദ്രസർക്കാരിൽ ആരോടാണ് താൻ സംസാരിക്കേണ്ടതെന്ന് യോഗത്തിനിടെ കെജ്‌രിവാൾ ചോദിച്ചു.
Post a Comment