പിതാവും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു
കുമ്പള: (www.truenewsmalayalam.com 10.04.2021)
മംഗൽപാടി ഷിറിയ മുട്ടത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ പിതാവും മകനും മരിച്ചു. മുട്ടം ഒളയം റോഡിലെ യൂസുഫ് ബാഖവി (45), മകൻ ശറഫുദ്ദീൻ (15) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെ ഹൃദയസ്തംഭനം മൂലമാണ് യൂസുഫ് ബാഖവി മരിച്ചത്. ഇയാളുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ മുട്ടം ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കി. അസുഖം മൂലം രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിച്ചിരുന്ന ശറഫുദ്ദീൻ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം രാത്രി ഒമ്പതു മണിയോടെ ഖബറടക്കി.
മലപ്പുറം സ്വദേശിയായ യൂസുഫ് ബാഖവി വർഷങ്ങളായി മുട്ടം അമ്പട്ടക്കുഴിയിലാണ് കുടുംബസമേതം താമസിച്ചിരുന്നത്. ഈയടുത്താണ് ഒളയം റോഡിൽ വീടു വാങ്ങി താമസം മാറ്റിയത്. നേരത്തെ കുമ്പള ബദ്രിയ നഗറിൽ പള്ളിയിൽ ജോലി ചെയ്തിരുന്നു. കോവിഡ് വ്യാപനത്തിന് മുമ്പ് മുട്ടം പള്ളി മദ്റസയിൽ അധ്യാപകനായിരുന്നു.
Post a Comment