JHL

JHL

ജില്ലാ കളക്ടറുടെ സന്ദർശനം നാളെ: കോയിപ്പാടി ഗ്രൂപ്പ് വില്ലേജ് വിഭജിക്കണമെന്നാവശ്യം ശക്തം.


 കുമ്പള. മൂന്ന് വില്ലേജുകൾ ചേർന്നതാണ് കുമ്പള ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് സ്ഥിതി ചെയ്യുന്ന കുമ്പള കോയിപ്പാടി വില്ലേജ് ഓഫീസ്. അമിത ജോലിഭാരം കൊണ്ട് വീർപ്പുമുട്ടുകയാണ് ഇവിടത്തെ ജീവനക്കാർ. അതുകൊണ്ടുതന്നെ ജനങ്ങളുടെ പരാതിയിൽ പരിഹാരത്തിന് കാലതാമസം എടുക്കുകയും ചെയ്യുന്നു.


 കോയിപ്പാടി,മൊഗ്രാൽ, ഇച്ചിലംപാടി വില്ലേജുകൾ ചേർന്നതാണ് കുമ്പള കോയിപ്പാടി വില്ലേജ് ഓഫീസ്. ഇടുങ്ങിയ ഓഫീസ് കെട്ടിടത്തിനുള്ളിലേക്ക് നാലുപേർ കയറിയാൽ പിന്നെ മറ്റു ആവശ്യക്കാർ പുറത്ത് നിൽക്കണം.സർട്ടിഫിക്കറ്റുകൾക്കും,ഭൂമി കൈമാറ്റത്തിനും, നികുതിയടക്കാനുമെത്തുന്നവരെ ഉൾക്കൊള്ളാൻ ഇടുങ്ങിയ ഈ കെട്ടിടത്തിന് ആവുന്നില്ല. അദ്ധ്യായന വർഷാരംഭമാ ണെങ്കിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന വിദ്യാർത്ഥികളെ കൊണ്ട് തിരക്കിൽ വീർപ്പുമുട്ടുന്ന കാഴ്ചയാണുള്ളത്. 75000ലേറെ വോട്ടർമാർ ഉൾപ്പെടുന്നതാണ് കോയി പ്പാടി വില്ലേജ് ഓഫീസ്. 5000  ഏക്കറോളം ഭൂമി ഈ ഓഫീസിന്റെ കീഴിൽ ഉണ്ട്.


 ഗ്രൂപ്പ് വില്ലേജ് വിഭജിച്ച് അതാത് പ്രദേശത്ത് വില്ലേജ് ഓഫീസുകൾ അനുവദിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം. ഇത് പലതവണ സന്നദ്ധ സംഘടനകളൊക്കെ അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നതുമാണ്. ജനപ്രതിനിധികൾക്കും, മന്ത്രിമാർക്ക് വരെ നിവേദനങ്ങളും നൽകിയിരുന്നു. അതേസമയം 2021 ജൂലൈ മാസം ജില്ലയിലെ വില്ലേജ് ഓഫീസുകളുടെ വിഷയം ചർച്ച ചെയ്യാൻ റവന്യൂ മന്ത്രി കെ രാജൻ കാസർഗോഡ് ജില്ലയിലെ എംഎൽഎമാരുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർത്തിരുന്നുവെങ്കിലും  യാതൊരു  നടപടികളുമുണ്ടായില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗ്രൂപ്പ് വില്ലേജുകൾ ഉള്ള ജില്ല എന്ന പട്ടം കാസർഗോഡിനുള്ളതാണെന്നും, ഇത് പരിഹരിക്കാൻ കാസറഗോഡിന്റെ പിന്നോക്കാവസ്ഥ പഠിച്ച പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിൽ നിർദ്ദേശം ഉണ്ടായിരുന്നതായും  ജനപ്രതിനിധികൾ അന്ന് മന്ത്രിയെ ഉണർത്തിയിരുന്നു.


 മൊഗ്രാലിൽ വില്ലേജ് ഓഫീസ് അനുവദിക്കുകയാണെങ്കിൽ മൊഗ്രാൽ കാടിയംകുളത്ത് സർക്കാർ സ്ഥലം ലഭ്യമാണെന്ന് വാർഡ് മെമ്പർ റിയാസ് മൊഗ്രാൽ നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നു. ഇതിനായി റിയാസ് മൊഗ്രാൽ ജില്ലാ പഞ്ചായത്തിനെയും സമീപിച്ചിട്ടുണ്ട്. അതുപോലെതന്നെയാണ് കർഷക ഗ്രാമമായ ഇച്ചില മ്പാടിക്കാരുടെയും ആവശ്യം. ഇത് സർക്കാർ അംഗീകരിച്ചാൽ കോയി പ്പാടി വില്ലേജിലെ വലിയ ഭാരം കുറയുമെന്നും നാട്ടുകാർ പറയുന്നു. നടപടി സ്വീകരിക്കേണ്ടത് വില്ലേജ് ഓഫീസ് സന്ദർശനം നടത്തുന്ന ജില്ലാ കലക്ടറാ ണെന്നും നാട്ടുകാർ പറയുന്നു

No comments