JHL

JHL

ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നു യൂസുഫലിയും കുടുംബവും ഇന്ന് ആശുപത്രി വിട്ടേക്കും

 


കൊച്ചി: (www.truenewsmalayalamnews,com 12.04.2021)

ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസുഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ അന്വേഷണം തുടരുന്നു. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ച്‌ റിപ്പോര്‍ട്ട് തയാറാക്കി വരികയാണ്.

യൂസുഫലിയുടെയും സഹയാത്രികരുടെയും ആരോഗ്യനില തൃപ്തികരമാണ്. െകാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ മറ്റ് ബുന്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ ഇന്ന് ഡിസ്ചാര്‍ജാകും.

എം.എ. യൂസുഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ ചതുപ്പിലേക്ക് ഇടിച്ചിറക്കിയ സംഭവത്തില്‍ എല്ലാവരും സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷനല്‍ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാര്‍ നേരത്തെ അറിയിച്ചിരുന്നു.

കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റവും മഴയുമാണ് ഹെലികോപ്ടര്‍ അടിയന്തിരമായി നിലത്തിറക്കാന്‍ കാരണം. യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ മുന്‍നിര്‍ത്തി പരിചയസമ്ബന്നനായ പൈലറ്റ് ഹെലികോപ്റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ ശ്രമിക്കുകയായിരുന്നു.

യൂസുഫലിയും ഭാര്യയും രണ്ട് പൈലറ്റുമാരും മറ്റ് രണ്ട് പേരുമാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. കൊച്ചിയിലെ വീട്ടില്‍ നിന്ന് ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹമെന്നും നന്ദകുമാര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമേ അപകട കാരണം എന്താണെന്ന് വ്യക്തമാകൂ.

No comments