JHL

JHL

യുവാവിന്‍റെ നിരന്തരമായ ശല്യം സഹിക്കാനാവാതെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.


അന്‍വര്‍

 ബദിയടുക്ക(www.truenewsmalayalam.com) : യുവാവിന്‍റെ നിരന്തരമായ ശല്യം സഹിക്കാനാവാതെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു.

ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്താം തരാം വിദ്യാർത്ഥിനിയാണ് ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടാണ് പെണ്‍കുട്ടിയെ വീട്ടിനകത്ത് വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പൊലീസ് ആശുപത്രിയിലെത്തിയാണ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും, ഇതുസംബന്ധിച്ച് പോക്സോ നിയമപ്രകാരം കേസെടുത്ത ബദിയടുക്ക പൊലീസ് കോട്ടക്കുന്ന് സ്വദേശിയായ അന്‍വറിനെ(24) അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 അന്‍വര്‍ വാട്സ് ആപ് വഴിയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. ഈ വിവരം വീട്ടുകാര്‍ അറിയുകയും പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. ഇതോടെ പെണ്‍കുട്ടി അന്‍വറിനോട് തന്നെ ഇനി വിളിക്കരുതെന്നു പറഞ്ഞ് ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തു.


 ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകുമ്പോള്‍ അന്‍വര്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും, പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വീട്ടില്‍ തിരിച്ചെത്തിയയുടൻ പെൺകുട്ടി വിഷം കഴിക്കുകയായിരുന്നു.

 പൊലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ അന്‍വറിനെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. തുടര്‍ന്ന് ബദിയടുക്ക പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയും കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

 അന്‍വറിനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അതിനിടെ പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നതിന് രണ്ടു യുവാക്കള്‍ അന്‍വറിന് ഒത്താശ നല്‍കിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഈ യുവാക്കള്‍ പൊലീസ് നിരീക്ഷണത്തിലാണ്.



No comments