JHL

JHL

ദേശീയപാത: നഷ്ടപരിഹാര വിതരണം പുരോഗമിക്കുന്നു.

കാസർഗോഡ്(www.truenewsmalayalam.com) : ജില്ലയിൽ ദേശീയപാത-66നായി ഭൂമി ഏറ്റെടുത്തതിന്‍റെ നഷ്ടപരിഹാരം നൽകുന്നത് പുരോഗമിക്കുന്നതായി കേന്ദ്ര ഉപരിതല ഗതാഗത-ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കാനായി നിയോഗിച്ച അഥോറിറ്റി (സിഎഎൽഎ) കാസർഗോഡ്, അട്ക്കത്ത്ബയൽ, കാഞ്ഞങ്ങാട് എന്നീ മൂന്ന് വില്ലേജുകളിൽ അവാർഡ് ചെയ്ത നഷ്ടപരിഹാരതുക കൂടുതലായതിനാൽ ദേശീയപാത അഥോറിറ്റി ആർബിട്രേറ്ററെ സമീപിക്കും.

ആർബിട്രേറ്ററുടെ ഉത്തരവ് വന്ന ശേഷം തുടർനടപടികൾ തീരുമാനിക്കും. ശേഷിച്ച വില്ലേജുകളിൽ നഷ്ടപരിഹാരം നൽകുന്നത് പുരോഗമിക്കുകയാണ്. ജില്ലയിൽ ഭൂമി ഏറ്റെടുക്കാനായി നിയോഗിച്ച അഥോറിറ്റിയുടെ (സിഎഎൽഎ) അക്കൗണ്ടിൽ ദേശീയപാത അഥോറിറ്റി നഷ്ടപരിഹാര തുകയായ 696.89 കോടി രൂപയിൽ 624.96 കോടി രൂപ നിക്ഷേപിച്ചതായി കേന്ദ്രമന്ത്രി അറിയിച്ചു. ഇതിൽ 430.96 കോടി രൂപ ഭൂമി ഏറ്റെടുക്കാനായി നിയോഗിച്ച അഥോറിറ്റി വിതരണം ചെയ്തുകഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം ദേശീയപാത നിയമം-1956 പ്രകാരം യഥാസമയം നൽകുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.പെർവാഡ്-ചട്ടഞ്ചാൽ റോഡിന്‍റെ ഭാഗം അടുത്തിടെ ദേശീയപാത-66ന്‍റെ ഭാഗമായി ഏറ്റെടുത്തതായും ഇത് ഗതാഗത യോഗ്യമായി നിലനിർത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഹോസ്ദുർഗ്-മടിക്കേരി റോഡ്, ചെർക്കള-കല്ലട റോഡ് എന്നീ റോഡുകൾ ദേശീയപാതയായി പ്രഖ്യാപിക്കണമെന്ന നിർദേശം പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.





No comments