മുസ്ലിം വിദ്യാർഥികളുടെ സ്കോളർഷിപ്പ്: നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണം കാംപസ് ഫ്രണ്ട് കാസർഗോഡ് കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി.
2001ലെ സെന്‍സസ് പ്രകാരം കേരളത്തിലെ മുസ്‌ലിം ജനസംഖ്യ 24.70 ശതമാനമാണ്. എന്നാല്‍, കോളജ് വിദ്യാഭ്യാസത്തില്‍ 8.1 ശതമാനം മാത്രമാണ് അവരുടെ പ്രാധിനിത്യം. ഹിന്ദുക്കളുടേത് 18.7 ശതമാനവും ക്രിസ്ത്യാനികളുടേത് 20.5 ശതമാനവും നില്‍ക്കുമ്പോഴാണിത്. ദാരിദ്ര്യത്തില്‍ മുസ്‌ലികളുടെ അവസ്ഥ 28.7 ശതമാനമായിരിക്കെ ക്രിസ്ത്യാനികളുടേത് വെറും നാലു ശതമാനമാണ്. ഒരര്‍ഥത്തിലും രണ്ടു ന്യൂനപക്ഷ സമുദായങ്ങള്‍ തുല്യരല്ലെന്ന് വ്യക്തമാക്കുന്നതാണിവ. അതോടൊപ്പം, സര്‍ക്കാര്‍ സര്‍വിസിലും പൊതുമേഖല സ്ഥാപനങ്ങളിലും ബാങ്കിങ് മേഖലയിലും മറ്റും ഉയര്‍ന്ന തസ്തികകളിലെ മുസ്‌ലിം പ്രാതിനിധ്യം വളരെ പിന്നിലായിരുന്നു. ഈ കണ്ടെത്തെലുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോച്ചിങ് സെന്ററുകളില്‍ മറ്റു ന്യൂനപക്ഷ-പിന്നാക്ക സമുദായങ്ങള്‍ക്ക് കൂടി പ്രവേശനം അനുവദിച്ചത്. മുസ്ലീംകളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠനം നടത്തി അവർക്ക് വേണ്ടി രൂപം കൊടുത്ത പദ്ധതികളിൽ മറ്റുള്ള വിഭാഗങ്ങളെ ഉൾപ്പെടുത്തിയത് അനീതിയാണ്. അത്കൊണ്ട് തന്നെ മുസ്‌ലിം പ്രീണനമെന്ന സംഘപരിവാർ വാദത്തിന് സാധൂകരണം നൽകിക്കൊണ്ടുള്ള സർക്കാർ നിലപാട് അംഗീകരിക്കാനാവാത്തതാണ്. മുസ്‌ലിം വിദ്യാർത്ഥികളുടെ അവകാശമായ സ്കോളർഷിപ്പുകളിൽ നീതി ഉറപ്പാക്കാൻ സർക്കാർ ഉടനടി നിയമ നിർമ്മാണം നടത്തണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന കൗൺസിൽ അംഗം സി കെ ഉനൈസ് പറഞ്ഞു . ജില്ലാ പ്രസിഡന്റ് ഷാനിഫ് മൊഗ്രാൽ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ഇസ്ഹാഖ് ചൂരി, കബീർ ബ്ലാർകോഡ് എന്നിവർ സംസാരിച്ചു.
Post a Comment