JHL

JHL

കൂട്ടുകാർക്കൊപ്പം കടൽ തീരത്ത് പന്ത് കളിക്കുന്നതിനിടെ തിരയിൽപെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി


കാഞ്ഞങ്ങാട് : (www.truenewsmalayalam.com 09.04.2021)

കൂട്ടുകാർക്കൊപ്പം കടൽ തീരത്ത് പന്ത് കളിക്കുന്നതിനിടെ തിരയിൽപെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. മീനാപ്പീസ് ബല്ലാകടപ്പുറം വടകര മുക്കിലെ സക്കറിയയുടെ മകൻ അജ്മലിനെ (14) ആണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ബല്ലാ കടപ്പുറത്ത് വെച്ചാണ് സംഭവം. അജ്മൽ ഉൾപ്പെടെ ആറ് പേരാണ് തീരത്ത് പന്ത് കളിക്കാൻ ഇറങ്ങിയത്. കടലിലേക്ക് തെറിച്ച പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽ പെടുകയായിരുന്നു. അജാനൂർ ക്രസന്റ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് അജ്മൽ. വിവരമറിഞ്ഞ് മത്സ്യ തൊഴിലാളികളായ മനോജ് (കൊട്ടന്‍ ) നന്ദു, മഹേഷ്, ലക്ഷ്മണന്‍ , സജിത്ത് എന്നിവര്‍ കടലില്‍ നിന്തിയും മറ്റു മത്സ്യ തൊഴിലാളികള്‍ വലയെറിഞ്ഞുംനാട്ടുകാരും അഗ്‌നിശമനസേന അസ്‌ക ലൈറ്റ് തെളിച്ച് സഹായം നല്‍കിയും തിരച്ചില്‍ നടത്തി. ബല്ലാക്കടപ്പുറത്ത് നിന്നു ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. മത്സ്യ വകുപ്പിന്റെ കീഴില്‍ ഗോവയില്‍ നിന്നു കടലില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം ലഭിച്ച പത്തുപേരും കടലില്‍ ഇന്നലെ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു. വിവരമറിഞ്ഞു നൂറുകണിക്കിനാവുകളാണ് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത്.


No comments