JHL

JHL

റിയാസ് മൗലവി വധം: പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ സർക്കാർ ജാഗ്രത കാണിക്കണം - മതപണ്ഡിതൻമാരുടെ സംയുക്തപ്രസ്താവന

കാസർകോട്(www.truenewsmalayalam.com) : റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികൾക്കും ശിക്ഷ ലഭിക്കുന്നതിന് സർക്കാർ ജാഗ്രത കാണിക്കണമെന്ന് ജില്ലയിലെ മതപണ്ഡിതന്മാർ.

 ചൂരി പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്ന റിയാസ് മൗലവിയെ പാതിരാത്രി പള്ളിക്ക് അകത്തുകയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളുമുണ്ടായിട്ടും മുഴുവൻ പ്രതികളെയും വെറുതെ വിട്ട നടപടി ഞെട്ടലുണ്ടാക്കുന്നതാണെന്നും ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും മതപണ്ഡിതന്മാർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ചെമ്പരിക്ക-മംഗളൂരു ഖാസി ത്വാഖ അഹമ്മദ് മൗലവി, കേരള മുസ്‌ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽഖാദിർ മദനി, മുഹിമ്മാത്ത് ജനറർ സെക്രട്ടറി ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, ആലമ്പാടി ജുമാമസ്ജിദ് ഖത്തീബ് പി.വി.അബ്ദുസലാം ദാരിമി, മാലിക്ദീനാർ ജുമാമസ്ജിദ് ഖത്തീബ് അബ്ദുൽ മജീദ് ബാഖവി, ചൂരി ജുമാമസ്ജിദ് ഖത്തീബ് ഉമറുൽ ഫാറൂഖ് ദാരിമി, ചെമ്മനാട് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുറഹ്‌മാൻ ദാരിമി, കാസർകോട് ഹസനത്തുൽ ജാരിയ ജുമാമസ്ജിദ് ഖത്തീബ് അതീഖ് റഹ്‌മാൻ ഫൈസി, ആലിയ ജുമാമസ്ജിദ് ഖത്തീബ് കെ.പി.ഖലീലുറഹ്‌മാൻ നദ്‌വി, കാസർകോട് ടൗൺ മുബാറക് മസ്ജിദ് ഖത്തീബ് ടി.എ.അബ്ദുറസാഖ് അബ്‌റാറി തുടങ്ങിയവരാണ് സംയുക്ത പ്രസ്താവനയിറക്കിയത്.

No comments