JHL

JHL

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍


ഉദുമ: (www.truenewsmalayalam.com)

പ്രണയംനടിച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് നിരവധി പേര്‍ക്ക് കാഴ്ചവെക്കുകയും ചെയ്‌ത കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കാസര്‍കോട് ഇസ്സത്ത് നഗറിലെ റിയാസുദ്ദീനാണ് (47) ചൊവ്വാഴ്ച പുലര്‍ച്ച മഞ്ചേശ്വരം ചെക്ക്പോസ്റ്റിന് സമീപത്തുവെച്ച് ‌ പ്രത്യേക സംഘം പിടികൂടിയത്. മുംബൈയില്‍ തുണിവ്യാപാരം നടത്തിവരുന്ന ആളാണ് റിയാസുദ്ദീനെന്ന് പൊലീസ് പറഞ്ഞു.

ഉദുമ പഞ്ചായത്തില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് കേസിലെ പരാതിക്കാരി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകുന്നതിനുമുമ്ബ് പ്രണയംനടിച്ച്‌ പീഡിപ്പിച്ചതിന് കാസര്‍കോട് പൊലീസ് റിയാസുദ്ദീനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. അതിനുശേഷം പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെക്കുകയും ചെയ്‌തതായി പരാതിയില്‍ പറഞ്ഞിരുന്നു. ഇതുപ്രകാരം 21 പേര്‍ക്കെതിരെ ബേക്കല്‍ പൊലീസാണ് ബലാത്സംഗത്തിന് കേസെടുത്തത്. എന്നാല്‍, കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഹൈകോടതിയെ സമീപിച്ചു.

കോടതി നിര്‍ദേശപ്രകാരം അന്വേഷണച്ചുമതല പ്രത്യേക സംഘത്തിന് കൈമാറുകയായിരുന്നു. കേസിലെ പ്രതികളായ ഉദുമ ബേവൂരിലെ എം.എം. മുഹമ്മദ് അഷ്റഫ് (32), പടിഞ്ഞാറിലെ പി.എം. അബ്ദുറഹ്മാന്‍ (33), ഉദുമ കൊപ്പലിലെ കെ.വി. മുനീര്‍ (35), പടിഞ്ഞാറിലെ മുഹമ്മദ് ആസിഫ് (24) എന്നിവര്‍ക്ക് കഴിഞ്ഞ ഡിസംബറില്‍ ജില്ല സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ പെണ്‍കുട്ടി ഹൈകോടതിയെ സമീപിച്ചു.

തുടര്‍ന്ന് ഹൈകോടതി നിര്‍ദേശപ്രകാരം ജില്ല കോടതി ജാമ്യം റദ്ദാക്കി. കേസ് ആദ്യം അന്വേഷിച്ച ബേക്കല്‍ പൊലീസ് ജില്ല സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ ദിവസങ്ങളില്‍ പ്രതികള്‍ വിദേശത്തായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, പീഡനത്തിനിരയായ തീയതികള്‍ പെണ്‍കുട്ടി പറഞ്ഞിട്ടില്ലെന്ന് കാഞ്ഞങ്ങാട് മജിസ്ട്രേറ്റി‍െന്‍റ മുമ്ബാകെ നല്‍കിയ രഹസ്യമൊഴി പരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്നാണ് പ്രതികളുടെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവായത്.

ഡി.ഐ.ജി സേതുരാമ‍െന്‍റ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിലെ കാസര്‍കോട് നര്‍കോട്ടിക് ഡിവൈ.എസ്.പി പ്രേമരാജന്‍, ചെറുപുഴ ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍, മേല്‍പറമ്ബ് എസ്.ഐ മുരളീധരന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്‌.


No comments