JHL

JHL

ആൾമാറാട്ടം നടത്തി അന്യമതത്തിൽപ്പെട്ട ഇരുപത്തിരണ്ടുകാരിയായ വിധവയെ വിവാഹം കഴിച്ചു. ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതിയിൽ 62 കാരൻ അറസ്റ്റിൽ


മംഗളുരു: (www.truenewsmalayalam.com)ആൾമാറാട്ടം നടത്തി യുവതിയെ വിവാഹം കഴിച്ചതിന് 62 കാരനെ അറസ്റ്റ് ചെയ്തു. ബോളാർ നിവാസിയും വ്യവസായിയും ആയ ബി എസ് ഗംഗാധർ (62)നെ പോലീസ് അറസ്റ്റ് ചെയ്‌തത്‌. കദ്രി സ്റ്റേഷനിൽ ഗംഗാധറുമായി മൂന്നാം വിവാഹം കഴിച്ച 22 കാരിയായ യുവതി ഇയാൾക്കെതിരെ ബലാത്സംഗ ചെയ്തുവവെന്ന് കേസ് നൽകി. പ്രതി ഗംഗാധർ മൂന്നുതവണ വിവാഹം കഴിച്ചതായും  യുവതി പറഞ്ഞു. യുവതി വിധവയാണ്. ഭർത്താവു രണ്ടുവർഷം മുമ്പ് ഒരു  ആക്‌സിഡന്റിൽ മരിച്ച ഇവർക്ക്  ഒരു കുട്ടിയുമുണ്ട്. 

ഗംഗാധറിന്റെ സുഹൃത്തുക്കളായ സയ്യിദ്, ഷബീർ, മുഹമ്മദ് എന്നിവരിലൂടെയാണത്രെ ഇയാൾ    യുവതിയെ പരിചയപ്പെടുന്നത്.      മുഹമ്മദ് അനിസ് എന്ന വ്യാജ മുസ്ലിം പേരിലാണ് ഇയാൾ യുവതിയെ പരിചയപ്പെടുന്നത്.  ചെയ്തിരുന്നു എന്ന്  യുവതി പറഞ്ഞു. രണ്ടായിരത്തി ഇരുപത് ഡിസംബെരിലാണ്   ഇവരുടെ വിവാഹം നടന്നത്.  

പിന്നീട് അയാൾ അന്യമതത്തിൽപ്പെട്ടയാളാണെന്നു യുവതിക്ക് മനസ്സിലായതിനെ തുടർന്ന്    അയാളിൽ നിന്ന് അകലാൻ ശ്രമിക്കിച്ചു. പിന്നീട് ഇവർ ഗർഭിണിയാവുകയുണ്ടായി. തുടർന്ന് ഗംഗാധർ    യുവതിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ  ആശുപത്രിയിൽ കൊണ്ടുപോയി നിർബന്ധിച്ച് ഗർഭഛിത്രം ചെയ്യിച്ചു.

മാർച്ച് 23 ന് ഗംഗാധറിന്റെ ആദ്യ ഭാര്യ യശോദ തന്റെ ഭർത്താവിനെ തട്ടിക്കൊണ്ടുപോയതായും വിവാഹത്തിന് വേണ്ടി നിർബന്ധിച്ച്  മത പരിവർത്തനം ചെയ്തതായും ആരോപിച്ച് പാണ്ഡേശ്വർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.ഹിന്ദു സംഘടനകൾ ഈ സംഭവത്തെ ലവ് ജിഹാദ് എന്നാണ് വിശേഷിപ്പിച്ചത്.ഇതിനെത്തുടർന്നാണ് അന്വേഷണം തുടങ്ങിയത്.  

No comments