ഹൈകോടതി കൈവിട്ടു; ബി.ജെ.പിക്ക് തലശ്ശേരിയിലും ഗുരുവായൂരിലും സ്ഥാനാർഥികളില്ല
കൊച്ചി: (www.truenewsmalayalam.com)
തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനെതിരായ ഹരജിയിൽ ഇടപെടാനാവില്ലെന്ന് ഹൈകോടതി. ഇതോടെ ഇരുമണ്ഡലങ്ങളിലും ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല.
തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങളിയാൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനമാണ് അന്തിമമെന്ന് കോടതി വ്യക്തമാക്കി. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കോടതിയെ സമീപിക്കാനാകൂ.
നാമനിർദേശ പത്രികയിലെ അപാകത ചൂണ്ടിക്കാട്ടിയാണ് ഗുരുവായൂരിലെ സ്ഥാനാർഥിയായ മഹിള മോർച്ച സംസ്ഥാന പ്രസിഡന്‍റ് നിവേദിത സുബ്രഹ്മണ്യന്‍റെയും തലശേരിയിലെ സ്ഥാനാർഥിയായ ബി.ജെ.പി കണ്ണൂർ ജില്ല പ്രസിഡന്‍റ് എൻ. ഹരിദാസിന്‍റെയും പത്രിക തള്ളിയത്. ഇതിനെതിരെ കഴിഞ്ഞ ദിവസമാണ് ഇരുവരും ഹൈകോടതിയെ സമീപിച്ചത്.
ചിഹ്നം അനുവദിക്കാൻ സംസ്ഥാന പ്രസിഡന്‍റിനെ ചുമതലപ്പെടുത്തുന്ന ദേശീയ പ്രസിഡൻറ് ഒപ്പിട്ട ഫോം എ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക വരണാധികാരി കരുതിക്കൂട്ടി തള്ളുകയായിരുന്നെന്നാണ് എൻ. ഹരിദാസിന്‍റെ ആരോപണം.
Post a Comment