JHL

JHL

സംശയരോഗം അതിരുകടന്നു; യുവാവ് ഇരുപത്തിരണ്ടു കാരിയായ ഭാര്യയുടെ സ്വകാര്യ ഭാഗം അലൂമിനിയം വയറുകൊണ്ട് തുന്നിച്ചേർത്തു


ഉത്തർപ്രദേശ്:   (www.truenewsmalayalam.com)  

ഉത്തര്‍പ്രദേശിലെ രാംപുരില്‍ സംശയരോഗിയായ ഭര്‍ത്താവ് 22കാരിയായ ഭാര്യയോടു ചെയ്തത് കൊടുംക്രൂരത. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന സംശയിച്ച ഇരുപത്തിയഞ്ചുകാരനായ ഭര്‍ത്താവ് യുവതിയുടെ സ്വകാര്യഭാഗം  അലുമിനിയം കമ്പി ഉപയോഗിച്ച് തുന്നിച്ചേര്‍ത്തു. പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് രാകേഷ് കുറ്റം  സമ്മതിച്ചു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.  മാരകമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറന്‍ യുപിയിലെ രാംപുരില്‍ ഞായറാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം  താന്‍ വഞ്ചിക്കുന്നില്ലെന്ന് യുവതി കരഞ്ഞു പറഞ്ഞിട്ടും രാകേഷ് ഭാര്യയെ മര്‍ദിച്ച് അവശയാക്കുകയായിരുന്നു.തുടര്‍ന്നാണ് സ്വകാര്യഭാഗം കമ്പികൊണ്ട് തുന്നിച്ചേര്‍ത്തത്. യുവതി അലറിക്കരഞ്ഞതോടെ ഇയാള്‍ വീട്ടില്‍നിന്ഓടി രക്ഷപ്പെട്ടു.    വേദനകൊണ്ടു പുളഞ്ഞ യുവതി അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന അമ്മയെ സഹായത്തിനായി വിളിപ്പിച്ചു. അമ്മയാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ആംബുലന്‍സിലാണ് യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. അമ്മയുടെയും മറ്റൊരു സ്ത്രീയുടെയും സഹായത്തോടെ വേദന സഹിച്ച് സ്ത്രീ ആശുപത്രിയിലേക്കു നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.  തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഭാര്യ ഗ്രാമത്തിലുള്ള മറ്റൊരാളെ കാണാറുണ്ടെന്നും അവിഹിതബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഭര്‍ത്താവ് പൊലീസിനോടു പറഞ്ഞു. പലതവണ വിലക്കാന്‍ ശ്രമിച്ചു. ഫലമില്ലാതെ ദേഷ്യത്തില്‍ അലുമിനിയം കമ്പി കൊണ്ട് സ്വകാര്യഭാഗം തുന്നിച്ചേര്‍ക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.


No comments