JHL

JHL

മെസി ബാഴ്സ വിടുന്നു; കരാർ പുതുക്കിയില്ല.

ബാഴ്സലോണ(www.truenewsmalayalam.com) : അർജന്‍റീന സൂപ്പർതാരം ലയണൽ മെസി സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുമായുള്ള 18 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു. ക്ലബ് വിടുകയാണെന്ന് ബാർസയുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ മെസി സ്ഥിരീകരിച്ചു. കരാർ പുതുക്കാനുള്ള ചർച്ച തീരുമാനാകാതെ പോയതോടെയാണ് താരം ക്ലബ് വിട്ടത്.

സാമ്പത്തികവും സാങ്കേതികവുമായ തടസങ്ങള്‍ കാരണമാണ് കരാർ പുതുക്കൽ സാധ്യമാകാതെ പോയത്. എഫ്സി ബാഴ്‌സലോണയും ലയണല്‍ മെസിയും ഒരു ധാരണയിലെത്തിയിട്ടും സാമ്പത്തികവും ലാ ലിഗ വ്യവസ്ഥകളുമായും ബന്ധപ്പെട്ട കാരണങ്ങളാൽ അത് നടക്കാത്ത സാഹചര്യമാണുള്ളത്. അതിനാൽ ലയണൽ മെസി ഇനി ബാർസിലോനയിൽ തുടരില്ലെന്ന് ക്ലബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

"എഫ്സി ബാഴ്‌സലോണയുടെ പുരോഗതിയില്‍ മെസി നല്‍കിയ സംഭാവനയ്ക്ക് ഹൃദയത്തില്‍ നിന്ന് നന്ദി അറിയിക്കുന്നു. വ്യക്തിജീവിതത്തിലും ഫുട്ബോൾ കരിയറിലും താരത്തിന് എല്ലാവിധ ആശംസകളും നേരുന്നു'-ക്ലബ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ബാർസ വിട്ട സാഹചര്യത്തിൽ ഇനി മെസിയുടെ തട്ടകം ഏതായിരിക്കുമെന്ന് വ്യക്തമല്ല.

2004ൽ ബാഴ്സലോണക്കായി അരങ്ങേറിയ മെസി കരിയറിൽ ഇതുവരെ മറ്റൊരു ക്ലബ്ബിനായും കളിച്ചിട്ടില്ല. 18 വർഷത്തിനിടെ 778 മത്സരങ്ങളിൽ ബാഴ്സയ്ക്ക് വേണ്ടി മെസി കളത്തിലിറങ്ങി. ഇക്കാലത്തിനിടെ 672 ഗോളുകളും ക്ലബിനായി അദ്ദേഹം നേടിയിട്ടുണ്ട്. ബാർസയ്ക്കൊപ്പം 10 ലാ ലിഗ കിരീടങ്ങളും നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടെ ഒട്ടേറെ നേട്ടങ്ങൾ കൊയ്തു.

ജൂണ്‍ 30നാണ് ഏതാണ്ട് 594 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ മൂല്യമുള്ള മെസിയുടെ നാല് വര്‍ഷത്തെ ബാഴ്സ കരാര്‍ അവസാനിച്ചത്.





No comments