ഉള്ളാളിൽ എരുമയെ കഴുത്തറുത്ത് കൊന്ന നിലയിൽ ;ഏഴ് പേർ അറസ്റ്റിൽ
ഇന്ന് പുലർച്ചയോടെയാണ് എരുമ കഴുത്ത് മുറിഞ്ഞ നിലയിൽ കാണപ്പെട്ടത്.
ജയറാം റായി എന്നെയാളുടെ വീട്ടിലെ എരുമയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്.
ഉടമയെയും മറ്റ് ആറ് പേരെയുമാണ് പോലീസ് പിടികൂടിയത്.
മുഖ്യ പ്രതിയുടെ വിള ഈ എരുമ നപ്പിക്കുന്നു എന്ന കാരണം കൊണ്ടാണ് എരുമയെ കൊല്ലാൻ വേണ്ടി തയ്യാറായത്.
ഇതിനു വേണ്ടി ഇയാൾ കുടകിൽ നിന്ന് ഒരു തോക്ക് സംഗടിപ്പിക്കുകയായിരുന്നു.
തുടർന്ന് സ്കൂട്ടറിലും ഒരു പിക്കപ്പ് വാനിലും ഈ സംഘം എരുമയെ ആക്രമിക്കാൻ എത്തി.
രണ്ട് പ്രാവശ്യം എരുമയെ വെടിവെക്കുകയും, തുടർന്ന് വാളുകൊണ്ട് കഴുത്തറുക്കുകയുമായിരുന്നു. ഇതിനിടയിൽ നാട്ടുകാരിൽ ഒരാൾ കാണുകയും തുടർന്ന് ഈ സംഘം ഓടി രക്ഷപ്പെടുകയുമായിരുന്നു. ഹിന്ദു ജാഗരണ വേദി പ്രവർത്തകരുടെ പരാതിയുടെ ആടിസ്ഥാനത്തിൽ ഉള്ളാൾ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തോക്കും വാളും പിക്കപ്പ് വാനും സ്കൂട്ടറും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
Post a Comment