സ്ഥിരവരുമാനമില്ല, വെള്ള, നീല റേഷൻ കാർഡ് ഉടമകൾ പട്ടിണിയിൽ
വെള്ള, നീല റേഷൻ കാർഡുടമകൾ സ്ഥിരവരുമാനക്കാരും, പ്രവാസി കുടുംബങ്ങളും, സർക്കാർ ജീവനക്കാരുമൊ ക്കെയായാണ് വിലയിരുത്തപ്പെടുന്നത്, ഈ വിഭാഗത്തിൽ തന്നെ കൂലി തൊഴിലാളികൾ, ഔട്ടോ ഡ്രൈവർമാർ, വ്യാപാര സ്ഥാപനങ്ങളിലെ ജോലിക്കാർ, കൃഷിക്കാർ എന്നിവർ പോലും ഉൾപ്പെടുന്നു. ലോക്ക്ഡൗൺ കാരണം പ്രസ്തുത വിഭാഗത്തിന് എല്ലാ വരുമാന മാർഗങ്ങളും അടഞ്ഞിട്ടും സർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കുന്നുമില്ല. ഈ വിഭാഗം ഇന്ന് തീർത്തും പട്ടിണിയിലുമാണ്. റേഷൻ വിതരണത്തിൽ ബി പി എൽ വിഭാഗങ്ങളെയാണ് സർക്കാർ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നത്. കേന്ദ്രസർക്കാരിനും ഇതേ നിലപാടാണുള്ളത്. ഈ വിഭാഗങ്ങൾക്കാകട്ടെ സൗജന്യറേഷന് പുറമെ മറ്റു മത - സാമൂഹ്യ - രാഷ്ട്രീയ - സന്നദ്ധ സംഘടനകൾ വഴിയും ആവശ്യത്തിന് ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റുകൾ ലഭിക്കുന്നുമുണ്ട്. വെള്ള, നീല കാർഡുടമകളെ ഇവിടെയും ആരും സഹായത്തിനായി പരിഗണിക്കുന്നുമില്ല.
ഭക്ഷണ സാധനങ്ങളടങ്ങിയ കിറ്റുകളിൽ കാർഡിന്റെ വേർതിരിവ് അവസാനിപ്പിച്ച് എല്ലാ വിഭാഗങ്ങൾക്കും യുദ്ധകാലടിസ്ഥാനത്തിൽ കിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
Post a Comment