JHL

JHL

അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ വെടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു.; പിലിക്കോട് സോമേശ്വരി ക്ഷേത്രത്തിനു സമീപത്തെ കെ.സി.സുരേന്ദ്രൻ എന്ന വയോധികനെ വെടിവച്ച് കൊന്ന സംഭവത്തിൽ അയൽവാസിയായ സനൽ സംഭവത്തിനു ശേഷം ചീമേനി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഹാജരായി

ചീമേനി (True News 27 April 2020): അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ വെടിയേറ്റ് ഗൃഹനാഥന്‍ മരിച്ചു. പിലിക്കോട് തെരു സോമേശ്വരി ക്ഷേത്രത്തിനു സമീപത്തെ കെ സി സുരേന്ദ്രന്‍ (63) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. അയല്‍വാസിയായ സനല്‍ (33) ആണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ചീമേനി പോലീസില്‍ കീഴടങ്ങി.
 വൈകിട്ട് ചായയും കുടിച്ച് വീട്ടുവളപ്പിലേക്ക് ഇറങ്ങിയ സുരേന്ദ്രന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ അലറി വിളിച്ച വീട്ടുകാർക്കു സുരേന്ദ്രന്റെ മരണം വിശ്വസിക്കാനായില്ല. അത്രവരെ തങ്ങളുടെ കൺമുൻപിൽ ഉണ്ടായിരുന്നയാൾ അയൽവാസിയുമായി ഉണ്ടായ തർക്കത്തിൽ വെടിയേറ്റ് കിടക്കുന്നതു കണ്ട വീട്ടുകാർ ഞെട്ടലിൽ നിന്ന് ഇനിയും വിമുക്തരായിട്ടില്ല.
കൊലപാതകത്തിന് ശേഷം സനൽ നേരേയെത്തിയത് ചീമേനി പൊലീസ് സ്റ്റേഷിനിലേക്ക്. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് വഴിയിൽ ഉപേക്ഷിച്ചു. പിലിക്കോട് സോമേശ്വരി ക്ഷേത്രത്തിനു സമീപത്തെ കെ.സി.സുരേന്ദ്രൻ എന്ന വയോധികനെ വെടിവച്ച് കൊന്ന സംഭവത്തിൽ അയൽവാസിയായ സനൽ സംഭവത്തിനു ശേഷം ചീമേനി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഹാജരായി എന്നാണ് വിവരം. വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടില്ല. തോക്ക് മുഴക്കോത്ത് ഭാഗത്തുള്ള സ്ഥലത്ത് തോട്ടിൽ ഉപേക്ഷിച്ചതായി സനൽ പൊലീസിനോട് വെളിപ്പെടുത്തിയിടുണ്ട്.

No comments