അധ്യാപകരും ജീവനക്കാരും സായാഹ്ന ധർണ നടത്തി.
കോവിഡ് മഹാമാരി കാലത്ത് തീർത്തും നിരാശകരമായ ബജറ്റാണ് ആധായ നികുതി സ്ലാബിലോ പരിധിയിലോ മാറ്റം വരുത്താത്തത് അദ്ധ്യാപകരെയും ജീവനക്കാരെയും പ്രതികൂലമായി ബാധിച്ചു.
ശമ്പള പരിഷ്കരണത്തിന്റെയും ക്ഷാമ ബത്തയുടെയും അനുകൂല്യം നികുതിയിനത്തിൽ അടക്കേണ്ടി വരുന്നു. ഇ പി എഫ് പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
സഹകരണ നിക്ഷേപങ്ങൾക് 15 ശതമാനം നികുതി ചുമത്തിയപ്പോൾ കോര്പറേറ്റ് ടാക്സ് 18 ശതമാനത്തിൽ നിന്ന് 15 ശതമാനത്തിലേക്കും സർചാർജ് 12 ശതമാനത്തിൽ നിന്ന് എഴിലേക്ക് കുറക്കുകയും ചെയ്തു.
പി എഫ് ആർ എ നിയമം പിൻവലിക്കപെടണമെന്ന് ആവശ്യപെടുമ്പോൾ എൻ പി എസ് നിക്ഷേപത്തിന് 14% നികുതി ഇളവ് പ്രഖ്യാപിച്ചു ശക്തിപ്പെടുത്തുകയാണ് ചെയ്തത്.
കെ ജി ഒ എ ജില്ല സെക്രട്ടറി വി ചന്ദ്രൻ ഉൽഘടനം ചെയ്തു. ജോസ് എം എം അധ്യക്ഷത വഹിച്ചു. എഫ് എസ് ഇ ടി ഒ ജില്ല സെക്രട്ടറി കെ ഹരിദാസ് പ്രസംഗിച്ചു. ശ്യാം ഭട്ട് മാഷ് സ്വാഗതവും എം സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
Post a Comment