JHL

JHL

മംഗളൂരുവിൽ നന്തൂർ സ്വദേശിനിയിൽ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സ്ത്രീയടക്കം മൂന്ന് പേർ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : നന്തൂർ സ്വദേശിനിയിൽ നിന്നും 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സ്ത്രീയടക്കം മൂന്ന് പേർ പിടിയിൽ.

ജെപ്പിനമൊഗരു സ്വദേശികളായ ഷർമിള (48), മോഹൻദാസ് (52), ബണ്ട്വാൾ താലൂക്കിലെ സതി കിരൺ (52) എന്നിവരാണ് നന്തൂർ സ്വദേശിനി സ്വരൂപ എൻ ഷെട്ടിയിൽ നിന്ന് പലിശ എന്ന പേരിൽ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായത്. 

ജെപ്പുവിൽ കമ്പ്യൂട്ടർ പരിശീലകയാണ് സ്വരൂപ, ഇവർ സുഹൃത്തായ ശർമിളയിൽ നിന്നും 10 ശതമാനം പ്രതിമാസ പലിശയ്ക്ക് 10 ലക്ഷം രൂപ വായ്പ്പയെടുത്ത് തന്റെ വിദ്യാർത്തിയുടെ അമ്മയ്ക്ക് കടം നൽകി.

ഇവർ വായ്പ്പ തിരിച്ചടച്ചെങ്കിലും പ്രതികൾ സ്വരൂപയിൽ നിന്നും പലിശ എന്ന പേരിൽ പണം തട്ടിയെടുക്കുകയായിരുന്നു. 2016 മുതൽ പ്രതികൾ സ്വരൂപയിൽ നിന്ന് 50 ലക്ഷം രൂപയോളമാണ് തട്ടിയെടുത്തത്.


No comments