JHL

JHL

മംഗളൂരുവിൽ നിരവധി കേസുകളിൽ പ്രതിയായ യുവാക്കൾ പിടിയിൽ.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ നിരവധി കേസുകളിൽ പ്രതിയായ യുവാക്കളെ മംഗളൂരു റൂറൽ പോലീസ് അറസ്റ്റു ചെയ്തു.

തിരുവായിൽ സ്വദേശിയായ ആരിഫ് (26), ബോണ്ടയിൽ കാവൂർ സ്വദേശി മുഹമ്മദ് ഹനീഫ് (36) എന്നിവരെയാണ് രണ്ടു മോട്ടോർ സൈക്കിളുകളുമായി പോലീസ് അറസ്റ്റു ചെയ്തത്.

ആരിഫിനെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി മോഷണം, കവർച്ച, വീട് കുത്തിത്തുറക്കൽ, കൊലപാതകശ്രമം തുടങ്ങിയ 18 കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു.


ഹനീഫ് ബജ്‌പെ പോലീസ് സ്‌റ്റേഷനിൽ മോഷണക്കേസ് പ്രതിയാണ്.

2022 ഏപ്രിൽ 12 ന് മംഗളൂരു റൂറൽ പോലീസ് പരിധിയിലെ പൽഡേൻ ഗ്രാമത്തിൽ നടന്ന ഒരു ചെയിൻ തട്ടിപ്പ് സംഭവത്തിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ട്.

 8 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ചെയിൻ ധരിച്ച്  നടന്ന് പോവുകയായിരുന്ന സ്ത്രീയോട് വഴി ചോദിക്കാനെന്ന വ്യാജേന മോട്ടോർ സൈക്കിളിലെത്തിയ ഇവർ യുവതിയുടെ വിവാഹ സ്വർണ്ണ ചെയിൻ തട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടു.

2022 മാർച്ച് 26 ന് കളറായിയിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം ഹനീഫ് മോഷ്ടിക്കുകയും അത് ഉപയോഗിച്ച് മറ്റൊരു സ്ത്രീയുടെ 10 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ ചെയിൻ കവർച്ച ചെയ്യുകയും ചെയ്തതായി പോലീസ് ചോദ്യം ചെയ്യലിൽ വ്യക്തമായി.

പ്രതികൾ മോഷ്ടിച്ച 18 ഗ്രാം തൂക്കമുള്ള രണ്ട് സ്വർണ്ണ ചെയിനുകൾ വാങ്ങിയതിന് നക്ഷത്ര ജ്വല്ലേഴ്‌സ് ഉടമകളായ അബ്ദുൾ സമദ് പി പി, മുഹമ്മദ് റിയാസ് എന്നിവരെയും പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി.


No comments