ലോക മലമ്പനിദിനം ജില്ലാ തല ഉദ്ഘാടനവും സെമിനാറും സംഘടിപ്പിച്ചു.
2007 മുതല് ലോകാരോഗ്യ സംഘടന ഏപ്രില് 25ന് ലോക മലമ്പനി ദിനമായി ആചരിക്കുന്നു. 'മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാര്ഗങ്ങള് പ്രയോജനപ്പെടുത്താം' എന്നതാണ് ഈ വര്ഷത്തെ ദിനാചരണ സന്ദേശം. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി 2025ഓടെ കേരളത്തില് നിന്ന് തദ്ദേശീയ മലമ്പനി ഇല്ലാതെയാക്കുവാനും, മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. .
മലമ്പനി ഏറെ ശ്രദ്ധിക്കണം
പ്ലാസ്മോഡിയം വിഭാഗത്തില്പ്പെട്ട ഒരു ഏകകോശ പരാദമാണ് മലമ്പനിക്ക് കാരണം. ഫാല്സിപാറം മൂലമുള്ള രോഗബാധ തലച്ചോറിനെ ബാധിക്കുന്ന സെറിബ്രല് മലേറിയ പോലെയുള്ള ഗുരുതര മലമ്പനിക്കും അതുമൂലമുള്ള മരണത്തിനും കാരണമാകാന് സാധ്യതയുള്ളതാണ്. മലമ്പനി പ്രധാനമായും പെണ് വിഭാഗത്തില്പ്പെട്ട അനോഫിലിസ് കൊതുകുകളാണ് പകര്ത്തുന്നത്.
രോഗലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ കുളിരും, തലവേദനയും പേശി വേദനയുമാണ് പ്രാരംഭ ലക്ഷണം. വിറയലോടുകൂടി ആരംഭിച്ച് ശക്തമായ പനിയും കുളിരും ദിവസേനയോ, ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ മൂന്നുദിവസം കൂടുമ്പോഴോ ആവര്ത്തിക്കുന്നത് മലമ്പനിയുടെ മാത്രം പ്രത്യേക ലക്ഷണമായി കരുതാം. ഇതോടൊപ്പം മനംപുരട്ടൽ, ഛർദ്ദി, ചുമ, ത്വക്കിലും കണ്ണിലും മഞ്ഞ നിറം എന്നി വയും ഉണ്ടാകാം. പനി, ശക്തമായ തലവേദന എന്നീ ലക്ഷണങ്ങള് മാത്രമായും മലമ്പനി കാണാറുണ്ട്.
രോഗ പ്രതിരോധ മാർഗങ്ങൾ
കൊതുകുകടി ഏല്ക്കാതിരിക്കുവാനായി വ്യക്തിഗത സുരക്ഷാമാര്ഗങ്ങള് സ്വീകരിക്കുകയാണ് പ്രധാനം. മലമ്പനിയ്ക്ക് കാരണമാകുന്ന കൊതുകുകള് ശുദ്ധ ജലത്തില് മുട്ടയിട്ട് വളരുന്നതിനാല് വീടിനുള്ളിലും പരസരങ്ങളിലും വെള്ളം കെട്ടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കുക. ജില്ലയിൽ കൊതുകുജന്യ രോഗങ്ങൾ റിപ്പോർട്ടു ചെയ്തു വരുന്നതിനാൽ വരും ദിവസങ്ങളിൽ ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുവൻ പൊതുജനങ്ങളും സഹകരിക്കണമെന്നുംജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ.എ.വി.രാമദാസ് അറിയിച്ചു.
Post a Comment