JHL

JHL

ഫാഷൻ ഗോൾഡ് തട്ടിപ്പു കേസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്; അടുത്തമാസം കുറ്റപത്രം നൽകാൻ സാധിക്കുമെന്ന് അന്വേഷണ സംഘം

കാസർകോട്(www.trunewsmalayalam.com) : ഫാഷൻ ഗോൾഡ് തട്ടിപ്പു കേസ് അന്വേഷണം അന്തിമഘട്ടത്തിലേക്ക്. അന്വേഷണം പൂർത്തിയാക്കി അടുത്തമാസം കുറ്റപത്രം നൽകാൻ സാധിച്ചേക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണം കടത്ത് സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ വിവാദത്തിനു പിന്നാലെ പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തിയ കേസ് എന്ന പേരിൽ പ്രസിദ്ധിയാർജിച്ച കേസാണ് ചെറുവത്തൂർ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസ്.

ഫാഷൻ ഗോൾഡ് കമ്പനി ചെയർമാൻ മുസ്ലിം ലീഗ് നേതാവ് എം.സി. ഖമറുദ്ദീൻ എം.എൽ.എ പ്രതിയാവുകയും റിമാൻഡിലാവുകയും പിന്നാലെ എം.എൽ.എ സ്ഥാനം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിനു വഴിവെക്കുകയും ചെയ്ത കേസ് ഏറെക്കാലമായി ഇഴഞ്ഞുനീങ്ങുകയായിരുന്നു. കേസിലെ നാലു പ്രതികളിൽ മൂന്നുപേർ അറസ്റ്റിലാണ്. എം.സി. ഖമറുദ്ദീൻ, മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ, ജനറൽ മാനേജർ ടി.കെ. സൈനുദ്ദീൻ, ജോലിക്കാരൻ ഹാരിസ് അബ്ദുൽ ഖാദർ എന്നിവരാണ് അറസ്റ്റിലായത്. തങ്ങളുടെ മകൻ ഇഷാം തങ്ങൾ വിദേശത്താണ്. ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചായിരിക്കും കുറ്റപത്രം സമർപ്പിക്കുക.

No comments