JHL

JHL

ഷിറിയയിൽ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

ഷിറിയ(www.truenewsmalayalam.com) : ഉത്സവം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ചിത്താരി വാണിയംപാറ ഉദയഗിരി ഹൗസിലെ രമേശന്റെ മകൻ നിതേഷ് (23) ആണ് മരിച്ചത്. നിതേഷിന്റെ അനിയൻ ശ്രാവൺ (14), സുഹൃത്ത് അക്ഷിത്ത് (25) എന്നിവർക്കു സാരമായി പരിക്കേറ്റു. കാറോടിച്ച അഭിഷേക്, കാറിലുണ്ടായ ലോകേഷ് എന്നിവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 1ന് ദേശീയപാതയിൽ ഷിറിയ ഓണന്തയിലാണ് അപകടം നടന്നത്.

കുമ്പള പുത്തൂർ മഹാലിംഗേശ്വര ക്ഷേത്രത്തിൽ ഉത്സവത്തിന് പോയി മടങ്ങി വരുന്നതിനിടെ ഇവർ സ‍ഞ്ചരിച്ച കാർ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ഇടതുവശത്തുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ മൂന്നു പേരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. സാരമായി പരുക്കേറ്റ നിതേഷ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11ന് മരിച്ചു. പെയിന്റിങ് തൊഴിലാളിയാണ്. നളിനാക്ഷിയാണ് അമ്മ. സഹോദരങ്ങൾ: കാർത്തിക്, ശ്രാവൺ.





No comments